കാക്കനാട്: സുഹൃത്തിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച് യുവതി നൽകിയ പരാതി വ്യാജമാ ണെന്ന് വ്യക്തമായതിനെത്തുടർന്ന് കമീഷൻ പരാതിക്കാരിയെ ശാസിച്ചു. മാതാവിെൻറ ചികിത്സ ക്ക് മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ യുവതിയുമായി പരിചയപ്പെട്ട യുവാവിനെതിരെയാണ് പരാതി കമീഷനിലെത്തിയത്. മദ്യപാനം നിർത്താനുള്ള ചികിത്സക്കാണ് യുവാവ് അവിടെ എത്തിയത്. പരിചയം പിന്നീട് തർക്കങ്ങൾക്കിട നൽകുകയും യുവതി വനിത കമീഷനിൽ പരാതിയുമായി രംഗത്തുവരുകയും ചെയ്തു. തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിെച്ചന്ന പരാതി കമീഷൻ അദാലത്തിൽ പരിശോധിച്ച് വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പുരുഷന്മാർക്കെതിരെ വ്യാജ പരാതികൾ നൽകി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കമീഷൻ പറഞ്ഞു.
അയൽക്കാർ തമ്മിലെ അസ്വാരസ്യം ബന്ധങ്ങളെപ്പോലും ബാധിക്കുന്ന കടുത്ത പ്രശ്നമായി മാറുെന്നന്നും ധാരാളം പരാതികളാണ് ലഭിക്കുന്നതെന്നും കമീഷൻ വ്യക്തമാക്കി. ഗൗരവമില്ലാത്ത ഇത്തരം പരാതികൾ നിരുത്സാഹപ്പെടുത്തണമെന്ന് കമീഷൻ അഭിപ്രായപ്പെട്ടു. നിരപരാധികളായ പുരുഷന്മാർ ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. ബലാത്സംഗം പോലുള്ള ആരോപണം ഉന്നയിക്കുമ്പോൾ പരാതിക്കാരി നിയമ നടപടികളുമായി മുന്നോട്ട് പോകണമെന്നും കൂട്ടിച്ചേർത്തു. ഓട്ടിസം ബാധിച്ച മകനും തനിക്കും അവകാശപ്പെട്ട വീട് ഭർത്താവ് ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസിനോട് കമീഷൻ മുമ്പാകെ ഹാജരാകാൻ നിർദേശിച്ചു.
യുവതി പലവട്ടം പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നിർദേശം. ഭർത്താവിെൻറ മരണത്തോടെ ഒറ്റക്കായ രണ്ടാം ഭാര്യ അവകാശം തേടി കമീഷനിലെത്തി. സ്വത്തുക്കൾ മുഴുവൻ ഭർത്താവ് ആദ്യ വിവാഹത്തിലെ മകെൻറ പേരിൽ എഴുതി നൽകിയിരുന്നു. പരാതിക്കാരിയോട് മനുഷ്യത്വ സമീപനം കൈക്കൊണ്ട് ഒരു സെൻറ് ഭൂമിയെങ്കിലും നൽകണമെന്ന കമീഷൻ നിർദേശം മകൻ ചെവിക്കൊണ്ടില്ല. ഹാജരാകാൻ നിർദേശിച്ചെങ്കിലും തയാറായതുമില്ല. ഇതിന് പൊലീസ് സഹായം തേടാൻ കമീഷൻ തീരുമാനിച്ചു. 105 പരാതിയാണ് അദാലത്തിലെത്തിയത്. ഇതിൽ 18 എണ്ണം തീർപ്പാക്കി. ഒമ്പതെണ്ണം റിപ്പോർട്ടിന് മാറ്റി. 78 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. അംഗം ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ സ്മിത ഗോപി, അലിയാർ, യമുന, ഖദീജ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രീതി, ഷിജി തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.