കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടി കവലയിൽ ശുചിമുറി മാലിന്യം തള്ളി. കുറഞ്ഞ കാലത്തെ ഇടവേളക്ക് ശേഷമാണ് ഈ പരിസരത ്ത് മാലിന്യം തള്ളുന്നത്. ഇരുമലപ്പടി പടിഞ്ഞാറെ കവലയിൽ പാടത്തേക്കാണ് മാലിന്യം തള്ളിയത്. ആലുവ മൂന്നാർ റോഡിൽ ഇരുമലപ്പടിക്കും നെല്ലിക്കുഴിക്കുമിടയിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. നാട്ടുകാർ നിരീക്ഷണം പതിവാക്കിയതോടെ നിലച്ചിരുന്നു.
നഗരപ്രദേശങ്ങളിലെ വീടുകളിൽ നിന്നും ഫ്ലാറ്റുകളിലും നിന്നും മാലിന്യം നീക്കാൻ കരാർ എടുത്തിട്ടുള്ളവരാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നതിന് പിന്നിൽ. ഇത്തരത്തിൽ മാലിന്യം തള്ളി മടങ്ങിയ വാഹനങ്ങൾ പിടികൂടിയെങ്കിലും തക്കതായ ശിക്ഷാനടപടി സ്വീകരിക്കാത്തതിനാൽ വീണ്ടും തള്ളൽ തുടരുകയാണ്. കുടിവെള്ള സ്രോതസ്സുകളിലേക്ക് മലിന്യം ഒഴുകിയെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.