കാഞ്ഞിരമറ്റം: ഒടുവിൽ വാഗ്ദാനങ്ങളെല്ലാം കാറ്റിൽപറത്തി കാഞ്ഞിരമറ്റം റെയിൽവേ സ്്റ് റേഷൻ അടച്ചുപൂട്ടി അധികൃതർ വീട്ടിൽ പോയി. തിങ്കളാഴ്ച വാർത്ത കേട്ടവർ കരുതിയത് ‘ഏപ്ര ിൽ ഫൂൾ’ തമാശകളാണെന്നായിരുന്നു. എന്നാൽ, പാസഞ്ചർ ട്രെയിനിൽ കോട്ടയത്തേക്കും എറണാകു ളത്തേക്കും യാത്ര ചെയ്യാനെത്തിയവർ യാഥാർഥ്യം മനസ്സിലാക്കിയതോടെ സ്തബ്്ദരാവുകയായി രുന്നു. പലരും ഒാട്ടോ പിടിച്ച് മുളന്തുരുത്തിയിലെത്തി യാത്ര തുടർന്നു. ധാരാളം ഇതരസംസ്ഥാന തൊഴിലാളികൾ ടിക്കറ്റെടുക്കാനാകാതെ സ്്റ്റേഷനിൽ കുടുങ്ങിപ്പോയി.
സ്്റ്റേഷൻ തുറക്കുമെന്ന പ്രതീക്ഷയിൽ ഉച്ചവരെ കാത്തിരുന്ന അവർ പിന്നീട് കാര്യം മനസ്സിലാക്കി മടങ്ങുകയായിരുന്നു. ഔദ്യോഗികമായി അടച്ചിട്ടില്ലാത്തതിനാൽ സ്്റ്റേഷനിൽ ട്രെയിൻ നിർത്തുന്നുവെന്നത് സീസൺ ടിക്കറ്റുകാർക്ക് ആശ്വാസമാണ്. താമസിയാതെ ഈ സംവിധാനവും നിർത്തലാക്കും. കുറെ നാളുകളായി കാഞ്ഞിരമറ്റം സ്്റ്റേഷൻ പൂട്ടാനുള്ള നീക്കത്തിനെതിരെ നിരവധി സമരങ്ങൾ നടന്നിരുന്നു. ഇക്കാര്യത്തിൽ രാഷ്്ട്രീയ ഇടപെടൽ ഉണ്ടാകുകയും സ്്റ്റേഷൻ നിർത്തലാക്കില്ലന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി ചില നേതാക്കൾ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
എന്നാൽ, എല്ലാ ഉറപ്പുകൾക്കുമൊടുവിൽ ഏപ്രിൽ ഒന്നിന് സ്്റ്റേഷൻ അടച്ചുപൂട്ടിയ നിലയിലാണ്. കാഞ്ഞിരമറ്റം സ്റ്റേഷൻ ആദായകരമെല്ലന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ നീക്കം. സ്റ്റേഷനിൽ ട്രെയിൻ നിർത്തുമെങ്കിലും ലൈറ്റുകളെല്ലാം ഓഫ് ചെയ്തതിനാൽ രാത്രിയിൽ ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.
സ്റ്റേഷൻ നിർത്തലാക്കിയിട്ടില്ല -പി.സി. തോമസ്
കൊച്ചി: കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷൻ നിർത്തലാക്കിയില്ലെന്ന് മുൻ എം.പിയും കോട്ടയം ലോക്സഭ എൻ.ഡി.എ സ്ഥാനാർഥിയുമായ
പി.സി. തോമസ്. ഇതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ വന്നതിനെക്കുറിച്ച് റെയിൽവേ ഡിവിഷനൽ മാനേജറുമായി താൻ സംസാരിച്ചിരുന്നുവെന്നും അപ്രകാരമൊന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അവിടെ കോൺട്രാക്ടിൽ ടിക്കറ്റുകൾ നൽകിവന്നിരുന്നു. കോൺട്രാക്ടറുടെ സമയം അവസാനിച്ചു. പുതിയ കോൺട്രാക്ടർ ഉടനെയാകുമെന്നും ടിക്കറ്റ് വിൽപനയുൾപ്പെടെ മുമ്പുണ്ടായിരുന്ന മുഴുവൻ സൗകര്യങ്ങളും ഉണ്ടാകുമെന്നും റെയിൽവേ ഉദ്യോഗസ്ഥൻ തോമസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.