അസം എൻ.ആർ.സി; പരാതികൾ സ്വീകരിക്കുന്ന തീയതി മാറ്റി

ന്യൂഡൽഹി: അസം പൗരത്വപ്പട്ടിക (എൻ.ആർ.സി) സംബന്ധിച്ച പരാതികളും അവകാശവാദങ്ങളും സ്വീകരിക്കുന്ന തീയതി തുടർ ഉത്തരവുണ്ടാകുന്നതുവരെ സുപ്രീംകോടതി നീട്ടിവെച്ചു. സർക്കാർ അനുവദിച്ച 15ൽ 10 രേഖകളിൽ ഏതെങ്കിലുമുണ്ടെങ്കിൽ പൗരത്വപ്പട്ടികയിൽ ഇടംകിട്ടുമെന്ന അസം എൻ.ആർ.സി കോ ഒാഡിനേറ്റർ പ്രതീക് ഹലേജയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ആർ.എഫ്.നരിമാൻ എന്നിവർ ഉത്തരവിട്ടത്. ഹജേലയുടെ റിപ്പോർട്ടിനോടുള്ള പ്രതികരണം കേന്ദ്ര സർക്കാർ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് ഇൗ മാസം 19ലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.