മുംബൈ: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരിനിടയിൽ പിതാവ് റാംജിയുടെ പേര് ചേർക്കാനുള്ള ഉത്തർപ്രദേശ് സർക്കാർ ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് പേരമകൻ പ്രകാശ് അംബേദ്കർ. അംബേദ്കറെ ഹിന്ദുത്വവത്കരിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറതെന്ന് അദ്ദേഹം ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്ര വിഷയം വീണ്ടും ഉയർന്നുവരുന്നതിനിടെയാണ് പേരുമാറ്റമെന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലല്ലാതെ മറ്റെവിടെയും അംബേദ്കർ പിതാവ് റാംജിയുടെ പേര് സ്വന്തം പേരിൽ ചേർത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുവായാണ് ജനിച്ചതെങ്കിലും തെൻറ മരണം ഹിന്ദുവായാകില്ലെന്ന അംബേദ്കറുടെ പ്രശസ്തമായ വാക്ക് ബി.ജെ.പി ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.