നടിയെ ആക്രമിച്ച കേസ്: രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്‍ട്ടിന്‍ ആൻറണിയുടെ (25) ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഹൈകോടതി പ്രതി നൽകിയ ജാമ്യാപേക്ഷ ഡിസംബർ എട്ടിനാണ് തള്ളിയത്. ഇതടക്കം ഒമ്പതാം തവണയാണ് പ്രതി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. നേരേത്ത ഹൈകോടതി ജാമ്യാപേക്ഷ തള്ളിയ സാചര്യത്തിൽനിന്ന് ഒരു മാറ്റവും കേസിൽ ഉണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട ദിവസം പ്രതി, ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിനെ 17 തവണ വിളിക്കുകയും 13 സന്ദേശങ്ങൾ അയച്ചതായും രേഖകളിൽനിന്ന് വ്യക്തമാണ്. ഇൗ സാഹചര്യത്തിൽ കുറ്റകൃത്യത്തിെൻറ സ്വഭാവവും തീവ്രതയും കണക്കാക്കുേമ്പാൾ ജാമ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അപേക്ഷ തള്ളിയത്. അതിനിടെ, കേസിലെ തുടർനടപടി പരിഗണിക്കുന്നത് കോടതി അടുത്തമാസം 11ലേക്ക് മാറ്റി. ദിലീപ് ഇന്നലെ ഹാജരായില്ല. ജുഡീഷ്യൽ കസ്റ്റഡിയിലെ പ്രതികൾ മാത്രമാണ് ഇന്നലെ ഹാജരായത്. ഇവരെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.