നെട്ടൂർ: ദേശീയപാതയിൽ ജങ്ഷനുകൾക്ക് സമീപം കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള കാൽനടപ്പാലങ്ങളുടെ പണി പുരോഗമിക്കുന്നു. തിരക്കേറിയ ജങ്ഷനുകളിൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നത് ജീവന് ഭീഷണിയായി മാറിയതോടെയാണ് റോഡിന് മുകളിലൂടെ കാൽനടപ്പാലം (ഫുട്ഓവർ ബ്രിഡ്ജ് ) നിർമിക്കുന്നതിന് എൻ.എച്ച്.എ.ഐ തീരുമാനമെടുത്തത്. വൈറ്റില, മാടവന, കുണ്ടന്നൂർ, പാലാരിവട്ടം എന്നിവിടങ്ങളിലാണ് കാൽനടപ്പാലം നിർമിക്കുന്നതിന് ദേശീയപാത അതോറിറ്റി തീരുമാനമെടുത്തിട്ടുള്ളത്. ഇതിൽ മാടവന കുഫോസിന് സമീപം നിർമിക്കുന്ന മേൽപാലത്തിെൻറ ജോലികൾ പകുതിയോളം പൂർത്തിയാക്കിക്കഴിഞ്ഞു. തിരക്കേറിയ കുമ്പളം ജങ്ഷനിൽ കാൽനടപ്പാലം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷാബു കൊമരോത്ത് ദേശീയപാത അധികൃതർക്ക് നിവേദനം നൽകിയതിെൻറ അടിസ്ഥാനത്തിൽ ദേശീയപാതയുടെ എൻജിനീയറിങ് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി. ഏറെ തിരക്കേറിയതും അപകടമുണ്ടാക്കുന്നിടവുമായ നെട്ടൂർ ഐ.എൻ.ടി.യു.സി ജങ്ഷനിൽ കാൽനടപ്പാലം അത്യാവശ്യമായി മാറിയിരിക്കുകയാണെന്നും ഇതിനായി ദേശീയപാത അധികൃതർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.