ഇശൽമഴ പെയ്ത അവസാനപകൽ

കലോത്സവത്തിെൻറ അവസാന പകൽ പ്രധാനവേദിയായ രാജേന്ദ്ര മൈതാനത്ത് ഉയർന്നുകേട്ടത് ഇശലിെൻറ താളത്തിനൊത്ത മൊഞ്ചത്തികളുടെ കൈത്താളമായിരുന്നു. മേളയിലെ ഗ്ലാമർ ഇനങ്ങളിലൊന്നായ ഒപ്പനക്ക് 25 ടീമാണ് മത്സരിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനത്തിന് നിറഞ്ഞസദസ്സ് സാക്ഷിയായി. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട മത്സരം തുടങ്ങിയപ്പോൾ 11.30 കഴിഞ്ഞിരുന്നു. മണവാട്ടിമാരും കൂട്ടുകാരും ചേര്‍ന്ന് കാഴ്ചയുടെയും ഒപ്പനഗാനങ്ങളുടെയും വിരുന്നൊരുക്കിയതോടെ കാത്തിരിപ്പിെൻറ മുഷിപ്പ് സദസ്സ് മറന്നു. നിറഞ്ഞ കൈയടിയോടെ ഓരോ സംഘത്തിനും പിന്തുണ നൽകി. ചായലിനും മുറുക്കത്തിനുമിടയിലെ താളവ്യത്യാസം അനുസരിച്ചായിരുന്നു കൈയടി. പെൺകുട്ടികൾ നിറഞ്ഞാടിയ വേദിയിൽ കോട്ടയം മണർകാട് സെൻറ് മേരീസ് കോളജിൽനിന്ന് മാത്രമാണ് ആൺകുട്ടികളുടെ ടീമുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.