ത്രിദിന ദേശീയ സെമിനാർ സമാപിച്ചു

ആലുവ: വാമൊഴി ചരിത്രമാണ് നോവലിസ്‌റ്റി‍െൻറ ഏറ്റവും വലിയ ഖനിയെന്ന് എഴുത്തുകാരന്‍ എന്‍. പ്രഭാകരന്‍. യു.സി കോളജ് മലയാളം വിഭാഗത്തിലെ വിദ്വാന്‍ പി.ജി. നായര്‍ സ്മാരക ഗവേഷണകേന്ദ്രം സംഘടിപ്പിച്ച 'മലയാള നോവല്‍ സമകാലിക വായനയും വിചാരവും' വിഷയത്തിലുള്ള ത്രിദിന ദേശീയ സെമിനാറി‍െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തോടും ജനജീവിതത്തോടും പ്രതിബദ്ധത പുലര്‍ത്താന്‍ എഴുത്തുകാര്‍ക്ക് കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. പി. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ഡോ. എം.ജി. ശാര്‍ങ്ഗധരന്‍, വകുപ്പ് അധ്യക്ഷ ഡോ. മ്യൂസ് മേരി ജോര്‍ജ്, കെ.എന്‍. നൗഷിദ, സെമിനാര്‍ കോഒാഡിനേറ്റര്‍ സജു മാത്യു എന്നിവര്‍ സംസാരിച്ചു. ഡോ. വത്സലന്‍ വാതുശ്ശേരി, കെ.കെ. ബാബുരാജ്, ഡോ. ജിസ ജോസ്, രഘുനാഥന്‍ പറളി, ഒ.കെ. സന്തോഷ്, ഡോ. മിനി ആലീസ്, വിനീത ജോര്‍ജ് എന്നിവര്‍ സമാപന ദിവസം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. വി.പി. മാര്‍ക്കോസ്, ഡോ. സിബു എം. ഈപ്പന്‍ എന്നിവര്‍ മോഡറേറ്റർമാര്‍ ആയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.