ധാര്‍മിക പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല ^എ.എം.ടി

ധാര്‍മിക പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല -എ.എം.ടി അങ്കമാലി: എറണാകുളം--അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാര്‍ക്ക് അധികാരസ്ഥാനങ്ങള്‍ കൈമാറിയാലും ആര്‍ച്ബിഷപ് ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉന്നയിച്ച ധാര്‍മിക പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് ആര്‍ക്ക്ഡിയോസെഷന്‍ മൂവ്മ​െൻറ് ഫോര്‍ ട്രാന്‍സ്പെരന്‍സി (എ.എം.ടി). സ്ഥാനങ്ങള്‍ വിട്ട് നല്‍കിയാലും അതുകൊണ്ട് ആലഞ്ചേരിയെപ്പോലെ ഉന്നത പദവി അലങ്കരിച്ച ഒരാള്‍ ചെയ്ത തെറ്റുകള്‍ ഇല്ലാതാകുന്നില്ല. അതിനാല്‍ വ്യക്തവും സുശക്തവുമായ നിയമനിര്‍മാണം വേണമെന്നും ഇതിന് നിയമപോരാട്ടം തുടരുമെന്നും എ.എം.ടി കോഒാഡിനേറ്റര്‍ റിജു കാഞ്ഞൂക്കാരന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. സഹായ മെത്രാന്മാര്‍ക്ക് അധികാരം ലഭിക്കാൻ വേണ്ടിയോ ആലഞ്ചേരിയുടെ കൈവശമുള്ള അധികാരങ്ങള്‍ ഇല്ലാതാക്കാൻ വേണ്ടിയോ അല്ല മറിച്ച്, സത്യത്തിനും നീതിക്കും അതിരൂപതയിലുണ്ടായ പ്രശ്നങ്ങള്‍ മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുമാണ് തങ്ങള്‍ ശബ്ദിച്ചതെന്നും റിജു പറഞ്ഞു. ഒരാഴ്ചയായി ബംഗളൂരു സി.ബി.സിയില്‍ നടന്ന മേലധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് മേജര്‍ ആര്‍ച്ബിഷപ് സ്ഥാനം മാത്രം നിലനിര്‍ത്തി ബാക്കിയുള്ള അധികാരങ്ങള്‍ സഹായ മെത്രാന്മാര്‍ക്ക് വിട്ടുനല്‍കാന്‍ നിര്‍ദേശമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.