തിരുവനന്തപുരം: ചേർത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീർക്കാൻ മന്ത്രിമാരുടെയും ലേബർ കമീഷണറുടെയും അധ്യക്ഷയിൽ ചേർന്ന യോഗം തീരുമാനമാകാതെ വീണ്ടും പിരിഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച യോഗം ചേരുമെന്നാണ് നേരേത്ത അറിയിച്ചിരുന്നെങ്കിലും അവർ പെങ്കടുത്തില്ല. പകരം തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, ഭക്ഷ്യമന്ത്രി പി. തിലേത്തമൻ എന്നിവരാണ് പെങ്കടുത്തത്. ശമ്പളപരിഷ്കരണ നടപടിപ്രകാരം 2013 മുതലുള്ള കുടിശ്ശികയായ 3.5 കോടിയോളം നൽകാനുള്ളതിനാൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിൽ മാനേജ്മെൻറ് ഉറച്ചുനിന്നു. ഇത് അംഗീകരിക്കാൻ ചർച്ചയിൽ പെങ്കടുത്ത യുനൈറ്റഡ് നഴ്സസ് അസോ. (യു.എൻ.എ) തയാറായില്ല. ഇതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. ചർച്ച പൊളിഞ്ഞതിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച മുതൽ യു.എൻ.എ സംസ്ഥാന സെക്രട്ടറി സുജനപാൽ ചേർത്തല കെ.വി.എം ആശുപത്രിക്ക് മുന്നിൽ നിരാഹാര സത്യഗ്രഹം ആരംഭിക്കും. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിയ സമരത്തിന് പിന്തുണയർപ്പിച്ച് സമരത്തിനിറങ്ങിയ ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരിൽ കുറേപേരെ മാനേജ്മെൻറ് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് ഇവിടെ സമരം നടന്നുവരുന്നത്. പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്നും കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കാനുള്ള മാനേജ്മെൻറ് നീക്കം ഉപക്ഷേിക്കണമെന്നും ആവശ്യപ്പെട്ട് യു.എൻ.എയുടെ നേതൃത്വത്തിലാണ് സമരം. മിനിമം വേതനം നടപ്പാക്കുക, ജോലിഭാരം കുറക്കാൻ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിനാധാരമായി ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാർ ഉന്നയിക്കുന്നു. മിനിമം വേതനം പോലും നൽകാൻ ആശുപത്രി മാനേജ്െമൻറ് തയാറായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വാക്ക് ലംഘിച്ച് നഴ്സുമാർക്കെതിരെ മാനേജ്മെൻറ് പ്രതികാര നടപടി ആരംഭിച്ചെന്നും അവർ കുറ്റപ്പെടുത്തി. 170 ദിവസം പിന്നിട്ടിട്ടും സമരം ഒത്തുതീർപ്പാക്കാത്ത സാഹചര്യം ഗൗരവതരമെന്ന് അസോ. ചൂണ്ടിക്കാട്ടി. മാനേജ്മെൻറ് പ്രതിനിധികളായ ഡോ. അഭിനാഥ്, ജോർജ് എന്നിവരും യു.എൻ.എ ഭാരവാഹികളായ ജാസ് മിൻഷാ, സുജനപാൽ, സിബി മുകേഷ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.