കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സെറാമിക് പ്രദർശനം ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ 16 മുതൽ 19 വരെ ഗാന്ധി നഗർ ടൗൺ ഹാളിലെ എക്‌സിബിഷൻ സെൻററിലാണ് വൈബ്രൻറ് സെറാമിക്‌സ് എക്‌സ്പോയും ഉച്ചകോടിയും. 50,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള എക്‌സിബിഷനിൽ 250 പ്രദർശകരും നാനൂറിലധികം ബ്രാൻഡുകളും അണിനിരക്കും. ചൈനക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയിലെ സെറാമിക് വ്യവസായം. ലോകത്തിലെ രണ്ടാമത്തെ ടൈൽ വിപണിയാണ് ഇന്ത്യയെന്ന് എക്‌സ്പോ സമ്മിറ്റ് -2017 പ്രസിഡൻറ് നിലേഷ് ജെറ്റ്പരിയ പറഞ്ഞു. ടെക്നോളജി ട്രാൻസ്ഫർ, നിക്ഷേപം, സംയുക്ത സംരംഭം, ബി 2 ബി, ബി 2 ജി നെറ്റ്വർക്കിങ് അവസരങ്ങൾ എന്നിവയാണ് കോൺഫറൻസിലെ പ്രധാനവിഷയങ്ങൾ. പുതിയ സാങ്കേതികവിദ്യ, സെറാമിക് ടൈലുകൾ, സാനിറ്ററിവെയർ, ബാത്ത്ഫിറ്റിങ് എന്നിവയുടെ പ്രദർശനവും ഉണ്ടാകും. 2020ഓടെ ഇന്ത്യയിലെ സെറാമിക് വ്യവസായം 50,000 കോടി രൂപ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.