നഗരസഭയുടെ ബോട്ട് സര്‍വിസ് മൂന്നുമാസത്തേക്ക് കെ.എസ്.ഐ.എന്‍.സിക്ക്

കൊച്ചി: സ്പെഷൽ പർപസ് വെഹിക്കിൾ(എസ്.പി.വി) രൂപവത്കരിക്കുന്നതുവരെ മൂന്നു മാസത്തേക്ക് നഗരസഭയുടെ ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വിസ് കേരള സംസ്ഥാന ഇന്‍ ലാൻഡ് നാവിഗേഷന്‍ കോര്‍പറേഷനെ (കെ.എസ്.ഐ.എന്‍.സി) ഏല്‍പിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന പ്രേത്യക കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിെൻറ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് സർവിസ് കെ.എസ്.ഐ.എന്‍.സിയെ ഏൽപിക്കാൻ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതുപ്രകാരം കെ.എസ്.ഐ.എന്‍.സിയുടെ പ്രവര്‍ത്തനങ്ങള്‍ 15 ദിവസം കൂടുമ്പോള്‍ പ്രതിപക്ഷ നേതാവ് െക.ജെ. ആൻറണി, ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷൈനി മാത്യു, വര്‍ക്കിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ഹാരിസ്, ബി.ജെ.പി കൗണ്‍സിലര്‍ ശ്യാമള പ്രഭു, കോര്‍പറേഷന്‍ സെക്രട്ടറി എ.എസ്. അനൂജ എന്നിവരടങ്ങുന്ന പ്രത്യേക കമ്മിറ്റി വിലയിരുത്തും. ബോട്ടില്‍ കാമറ സ്ഥാപിക്കാനും തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.