തിരുവനന്തപുരം: മേയർ വി.കെ. പ്രശാന്തിനെ ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ബി.ജെ.പി- സി.പി.എം സംഘർഷസാധ്യത കണക്കിലെടുത്താണ് പൊലീസ് മുൻകരുതൽ. നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രധാന കവലകളിലെല്ലാം പൊലീസ് കാവലേർപ്പെടുത്തി. കൗൺസിൽ യോഗത്തിനിടെ ശനിയാഴ്ചയാണ് മേയർക്കെതിരെ ആക്രമണം നടന്നത്. സാരമായ പരിക്കേറ്റ മേയർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.