കൊച്ചി: ഇൻറര്‍നെറ്റിലൂടെ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ പ്രധാനിയെ എറണാകുളം നോര്‍ത്ത് െപാലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പാവറട്ടി സ്വദേശി സനോജാണ് (34) പിടിയിലായത്. പാലാരിവട്ടം സ്റ്റേഷനിൽ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിൽ നോര്‍ത്ത് സി.ഐ. കെ.ജെ. പീറ്ററിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രത്യേക സംഘം രൂപവത്കരിച്ച് സൈബര്‍ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇടപാടുകാർ ചമഞ്ഞ് പൊലീസ് പ്രതിയെ സമീപിക്കുകയായിരുന്നു. വാട്‌സ്ആപ്പിലൂടെ അന്വേഷണ സംഘത്തിന് സ്ത്രീകളുടെ ചിത്രം പ്രതി കൈമാറി. എറണാകുളത്തെ ലോഡ്ജിലേക്ക് പ്രതി അയച്ച പെണ്‍കുട്ടിയെ അന്വേഷണ സംഘം രഹസ്യമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് വിവരം ലഭിച്ചത്. കലൂര്‍ കറുകപ്പിള്ളി ഭാഗത്തുള്ള ഫ്ലാറ്റില്‍ പ്രതിയുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് ഇവിടം വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ പക്കല്‍നിന്ന് കണ്ടെടുത്ത സിം കാര്‍ഡുകളില്‍ പലതും ദുൈബ, ഖത്തര്‍ എന്നിവിടങ്ങളിലെയായിരുന്നു. പ്രതിയുമായി ബന്ധപ്പെടുന്നയാള്‍ക്ക് പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കണമെങ്കില്‍ 500 രൂപ പ്രതിയുടെ പേ ടി.എം. അക്കൗണ്ടിലേക്ക് നല്‍കണമായിരുന്നു. വിഡിയോ കാളുകള്‍ക്ക് 1000 രൂപയും. പ്രതിയുടെ പേ ടി.എം. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ദിവസേന പതിനായിരങ്ങള്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഫ്ലാറ്റില്‍നിന്ന് വിലകൂടിയ മൊബൈല്‍ ഫോണുകളും, ലൈംഗിക ഉത്തേജക മരുന്നുകളും മറ്റ് ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു. ഇയാളെ സഹായിച്ചിട്ടുള്ള ഹോട്ടലുകളടക്കമുള്ളവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.