കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ കുടിയാന്മല സ്വദേശി വളയത്ത് വീട്ടിൽ സോണി ജോസഫാണ് (38) പിടിയിലായത്. പാലാരിവട്ടത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി വൻകിട കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ഓരോ വിദ്യാർഥിയിൽനിന്നും 13,000 രൂപ വീതം വാങ്ങി ലക്ഷങ്ങൾ തട്ടിയതായാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സോണി ജോസഫിെൻറ നിയന്ത്രണത്തിലുള്ള വി.എസ് എൻജിനീയറിങ് ആൻഡ് ടെക്നിക്കൽ സർവിസ് എന്ന കമ്പനിയുടെ പേരിലാണ് ഇയാൾ സ്ഥാപനത്തിലെത്തി വിദ്യാർഥികളുടെ ഫോൺ നമ്പറുകൾ വാങ്ങിയത്. ഓരോ വിദ്യാർഥിയെയും വിളിച്ച് ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങുകയായിരുന്നു. വളാഞ്ചേരി സ്വദേശി ഫാസിലിെൻറ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. വരുംദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ പരാതിയുമായി രംഗത്തെത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.