കാമുകന്മാർക്കൊപ്പം ജീവിക്കാൻ പിഞ്ചുമകളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി

കൊച്ചി: നാലു വയസ്സുകാരിയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ മാതാവ് അടക്കം മൂന്നുപേർക്കെതിരെ വിചാരണ തുടങ്ങി. മാതാവ് റാണി (27), കാമുകന്മാരായ തിരുവാണിയൂര്‍ മീമ്പാറ കോണംപറമ്പില്‍ രഞ്ജിത്ത് (32), തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (22) എന്നിവർക്കെതിരെ എറണാകുളം അഡീഷനൽ സെഷൻസ് കോടതി (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) മുമ്പാകെയാണ് വിചാരണ തുടങ്ങിയത്. അമ്പതിലേറെ സാക്ഷികളുള്ള കേസിൽ ദിനേന 10 പേരെ വീതമാണ് പ്രത്യേക ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുമ്പാകെ പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്. 2013 ഒക്ടോബറിലാണ് എല്‍.കെ.ജി വിദ്യാര്‍ഥിനി പീഡനത്തിനിരയായി െകാല ചെയ്യപ്പെട്ടത്. സ്കൂളിൽനിന്ന് വരുകയായിരുന്ന കുട്ടിയെ രഞ്ജിത്തും ബേസിലും ചേർന്ന് പ്രതികൾ വാടകക്ക് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് പീഡിപ്പിച്ചശേഷം വീടി​െൻറ ടെറസിൽ എത്തിച്ച കുട്ടിയെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് പ്രതികൾ മൃതദേഹം ആരക്കുന്നത്തെത്തിച്ചു. ആദ്യം ആരക്കുന്നം കടയിക്കാവളവിന് സമീപം മെണ്ണടുക്കുന്ന ഭാഗത്ത് കുഴിച്ചിെട്ടങ്കിലും സംഭവം പുറത്തറിയുമെന്ന ഭീതിയിൽ വീണ്ടും എത്തി സമീപത്തുതന്നെ എക്സ്കവേറ്റർ ഉപയോഗിച്ച് ആറടിയോളം താഴ്ചയിൽ കുഴിച്ചുമൂടി. ഇൗസമയം, മകളെ കാണാനില്ലെന്നുകാണിച്ച് റാണി പൊലീസിൽ പരാതി നൽകി. എന്നാൽ, മൊഴികളിൽ വൈരുധ്യം തോന്നിയ പൊലീസ് ചോദ്യം ചെയ്പ്പോൾ റാണി തന്നെയാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. കാമുകന്മാരുമൊത്തുള്ള ജീവിതത്തിന് തടസ്സമാവുമെന്ന് കരുതിയാണ് കൊലക്ക് കൂട്ടുനിന്നതെന്ന് റാണി മൊഴി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.