വേമ്പനാട്ടുകായലിെൻറ വിസ്തൃതിയിലും ജല അളവിലും ശുദ്ധതയിലും ജൈവസമ്പത്തിലും ഗണ്യമായ കുറവ്

ആലപ്പുഴ: വേമ്പനാട്ടുകായലിെൻറ സംരക്ഷണത്തിന് ജില്ലയിൽ വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് നിയമസഭ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിൽ സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വേമ്പാട്ടുകായൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. അനധികൃത കായൽ കൈയേറ്റം, തീരത്തോട് ചേർന്നുള്ള നിർമാണപ്രവൃത്തികൾ, മാലിന്യം നിക്ഷേപിക്കൽ എന്നിവമൂലം നാശം നേരിടുന്ന വേമ്പനാട്ടുകായലിെൻറ വിസ്തൃതിയിലും ജലത്തിെൻറ അളവിലും ശുദ്ധതയിലും ജൈവസമ്പത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ചെയർമാൻ പറഞ്ഞു. നിരവധി പേർക്ക് ഉപജീവന സംരക്ഷണം നൽകുന്ന വേമ്പനാട്ടുകായൽ നേരിടുന്ന മലിനീകരണം ഏറ്റവും ഭീകരമാണ്. കായൽ കൈയേറ്റവും വർധിച്ച നിർമാണ പ്രവൃത്തികളും കായലിെൻറ ശേഷി കുറച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ മത്സ്യങ്ങളും ജീവിസമൂഹവും നിലനിന്നിരുന്ന കായലിെൻറ ആഴം പലയിടങ്ങളിലും എട്ട് മീറ്ററിൽ താഴെയാണ്. പോള തിങ്ങിക്കിടക്കുന്ന കായൽ ജലത്തിൽ ഒാക്സിജെൻറ അളവും കുറവാണ്. കായലിെൻറ നാശം തടയുന്നതിന് നിയമ നടപടി സ്വീകരിക്കുന്നതിനോടൊപ്പം ജനങ്ങളുടെ സാംസ്കാരികബോധം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. നീരൊഴുക്ക് കുറഞ്ഞ് കായലിെൻറ നടുവിൽ മണൽത്തിട്ടകൾ രൂപംകൊള്ളുന്നതായും കായൽ മലിനീകരണം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ പറഞ്ഞു. വേമ്പനാട്ടുകായലിെൻറ പഴയ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും സംബന്ധിച്ച വിവരങ്ങൾ രണ്ടാഴ്ചക്കകം വകുപ്പ് മേധാവികൾ സമിതിക്ക് നൽകണമെന്ന് ചെയർമാൻ നിർദേശിച്ചു. പൊതുജനങ്ങൾക്കും സംഘടനകൾക്കും ഇത് സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും സമിതിക്ക് നൽകാവുന്നതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം തിരുവനന്തപുരത്ത് ചേർന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും. ഇതിെൻറ അടിസ്ഥാനത്തിൽ തയാറാക്കുന്ന റിപ്പോർട്ട് സർക്കാറിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമിതി അംഗങ്ങളും എം.എൽ.എമാരുമായ അനിൽ അക്കര, ഒ.ആർ. കേളു, എം. വിൻസെൻറ്, കലക്ടർ ടി.വി. അനുപമ, സബ് കലക്ടർ വി.ആർ. കൃഷ്ണതേജ മൈലാവരാപ്പു, എ.ഡി.എം ഐ. അബ്ദുൽ സലാം, ഡെപ്യൂട്ടി കലക്ടർ പി.എസ്. സ്വർണമ്മ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പരിസ്ഥിതി സംഘടനകൾ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.