രണ്ട് മാസത്തിനിെട പൊലിഞ്ഞത് ആറ് ജീവനുകൾ ; അപകടമേഖലയായി മുട്ടം തൈക്കാവ് കവല

അപകടമേഖലയായി മുട്ടം തൈക്കാവ് കവല; രണ്ട് മാസത്തിനിടെ പൊലിഞ്ഞത് ആറ് ജീവനുകൾ ആലുവ: ദേശീയപാതയിൽ മുട്ടം തൈക്കാവ് കവലയിൽ രണ്ട് മാസത്തിനിെട പൊലിഞ്ഞത് ആറ് ജീവനുകളാണ്. അശാസ്ത്രീയ യു-ടേണും കവലയുടെ സൗകര്യക്കുറവും അപകടങ്ങൾക്കിടയാക്കുന്നു. ഡ്രൈവർമാർ ഉറങ്ങിയതാണ് ഇതിൽ രണ്ട് അപകടങ്ങൾക്ക് കാരണം. മെട്രോ നിർമാണത്തെ തുടർന്ന് റോഡിന് വീതിയും ഗുണനിലവാരവും കൂടി. ഇതുമൂലം റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. മീഡിയൻ, റോഡിെൻറ വശങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചിട്ടില്ല. നിയന്ത്രണംവിട്ട കാർ മെട്രോ തൂണിൽ ഇടിച്ചാണ് കഴിഞ്ഞ ദിവസം മൂന്നുപേർ മരിച്ചത്. കോട്ടയം കുമരനെല്ലൂർ തളവനാട്ടത്ത് മഠം വീട്ടിൽ രാജേന്ദ്രപ്രസാദ് (60), മകൻ അരുൺ പ്രസാദ് (32), രാജേന്ദ്രപ്രസാദി‍െൻറ മരുമകെൻറ പിതാവ് കോട്ടയം പെരുമ്പായിക്കാട് ആലപ്പാട്ട് ശ്രീനിവാസ് വീട്ടിൽ ചന്ദ്രൻ നായർ (63) എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ മുട്ടം തൈക്കാവിന് സമീപം യു-ടേൺ ചെയ്യുന്ന ഭാഗത്ത് സ്ഥാപിച്ച ഇരുമ്പ് ബാറിൽ ഇടിക്കുകയായിരുന്നു. ഇവിടെ ഒക്ടോബർ 13ന് പുലർച്ചെ മൂന്ന് മെട്രോ തൊഴിലാളികൾ ട്രെയിലർ ഇടിച്ച് തൽക്ഷണം മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.