ജിഷ വധം: അന്തിമവാദം തുടരുന്നു

െകാച്ചി: പെരുമ്പാവൂർ ജിഷ വധേക്കസിൽ അന്തിമവാദം തുടരുന്നു. വാദം ചൊവ്വാഴ്ചയോടെ പൂർത്തിയാക്കാനാണ് പ്രതിഭാഗത്തിന് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ, പൂർത്തിയായില്ലെങ്കിൽ പ്രതിഭാഗം കൂടുതൽദിവസം ആവശ്യപ്പെടും. ഇതിനുശേഷമാണ് വിധിപറയുന്ന തീയതി കോടതി പ്രഖ്യാപിക്കുക. അതിനിടെ, ഇന്നലെ പ്രതിഭാഗത്തിെൻറ വാദം നടക്കുന്നതിനിടെ അഭിഭാഷകനും ജിഷയുടെ മാതാവ് രാജേശ്വരിയും തമ്മിൽ ചെറിയരീതിയിൽ ഒച്ചപ്പാടുണ്ടായി. ചിലവാദങ്ങൾ പ്രതിഭാഗം ഉയർത്തിയപ്പോൾ രാജേശ്വരി ഇടപെടുകയായിരുന്നു. പിന്നീട് പ്രോസിക്യൂഷെൻറ സഹായിയായ പൊലീസുകാർ ഇവരോട് സംസാരിക്കരുതെന്ന് പറഞ്ഞതോടെ വാദം തുടർന്നു. ഉച്ചക്കുശേഷം വാദം തുടർന്നപ്പോഴും രാജേശ്വരി കോടതിയിലുണ്ടായിരുന്നു. പ്രോസിക്യൂഷെൻറ വാദം നേരത്തേ പൂർത്തിയായിരുന്നു. മൂന്നു ദിവസമായി പ്രതിഭാഗത്തിെൻറ വാദമാണ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.