മൂവാറ്റുപുഴ: മുളവൂരില്‍ റെന്‍റ് എ കാറിന്‍െറ വാടക ചോദിച്ചത്തെിയ ഉടമ ഉള്‍പ്പെടെയുള്ളവരെ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദിച്ചു. ചൊവ്വാഴ്ച വൈകീട്ട് 7.30ന് പുതുപ്പാടി ഇരുമലപ്പടി റോഡിലെ മുളവൂര്‍ വായനശാലപ്പടിക്ക് സമീപമാണ് സംഭവം. നെല്ലിക്കുഴി സ്വദേശിയായ യുവാവില്‍നിന്ന് കാറ് വാടകക്കെടുത്ത മുളവൂര്‍ സ്വദേശികളായ യുവാക്കള്‍ ഉടമ അറിയാതെ പണയം വെക്കുകയായിരുന്നു. കാറും കാറിന്‍െറ വാടകയും ലഭിക്കാതായതോടെ കാറിന്‍െറ ഉടമയായ യുവാവും സുഹൃത്തുക്കളും കാറെടുക്കാന്‍ മുളവൂരില്‍ എത്തിയതോടെയാണ് സംഭവത്തിന്‍െറ തുടക്കം. നെല്ലിക്കുഴിയില്‍നിന്ന് ബൈക്കിലത്തെിയ യുവാക്കള്‍ കാറും വാടകയും ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ മുളവൂരിലെ യുവാക്കള്‍ തയാറായില്ല. ഇതേതുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും നടന്നു. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന നെല്ലിക്കുഴിയില്‍നിന്നുമത്തെിയ യുവാക്കളുടെ പിന്നാലെ കാറിലത്തെിയ സംഘം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് വീണ യുവാക്കളെ വീണ്ടും മര്‍ദിച്ചു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം യുവാക്കളെ മര്‍ദിച്ചത്. ചോദ്യം ചെയ്ത നാട്ടുകാരെയും ഇവര്‍ ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ എത്തിയതോടെ ഇവര്‍ സ്ഥലം വിട്ടു. മര്‍ദനമേറ്റവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഒരു ഇടവേളക്കുശേഷം മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും കാര്‍ റെന്‍റിനെടുത്ത് മറിച്ചുവില്‍ക്കുന്ന സംഘം വ്യാപകമായിരിക്കുകയാണ്. നേരത്തേ പായിപ്രയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.