കാസർകോട്: ഏറെ നാളത്തെ മുറവിളികൾക്കുശേഷം കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തനമാരംഭിക്കുന്നു. മാർച്ച് 14 മുതൽ ആശുപത്രിയിൽ ഒ.പി വിഭാഗം പ്രവർത്തനം തുടങ്ങും. ആദ്യഘട്ടത്തിൽ ഏഴ് ഒ.പികളും ഫാർമസിയും ലാബുമാണ് പ്രവർത്തന സജ്ജമാവുക. ഡോക്ടർമാരുടെ ലഭ്യതക്കനുസരിച്ച് സ്പെഷലൈസ്ഡ് ഒ.പികളും ഉടൻ ആരംഭിക്കും. 2021ൽ ആദ്യ മെഡിക്കൽ ബാച്ചിന് പ്രവേശനം നൽകാനാവുന്ന തരത്തിൽ മറ്റ് നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിലാക്കുമെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷൽ ഒാഫിസർ ഇ.പി. രാജമോഹൻ പറഞ്ഞു.
500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യമിടുന്നത്. ബദിയടുക്ക ഉക്കിനടുക്കയിലെ 60 ഏക്കറിൽ 399 കോടി രൂപ ചെലവിലാണ് മെഡിക്കൽ കോളജിെൻറ നിർമാണം. 30 കോടി രൂപ ചെലവിൽ അക്കാദമിക ബ്ലോക്ക് പൂർത്തിയായി. ആശുപത്രി കെട്ടിടവും ഹോസ്റ്റലുമുൾപ്പെടെ 98 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 5.5 കോടി രൂപ ചെലവിൽ റോഡും ഒരുക്കി. ഒ.പി പ്രവർത്തനമാരംഭിക്കുന്നതോടെ മറ്റു ജോലികളും വേഗത്തിലാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.