കാസർകോട്: ബേക്കലിനെ അന്താരാഷ്ട്ര സന്ദർശകരുടെ കേന്ദ്രമാക്കുന്നതിെൻറ ഭാഗമായ ി റിസോർട്ടുകൾ സ്ഥാപിക്കാൻ സ്ഥലം വാങ്ങിയ നാലു ഗ്രൂപ്പുകൾ പ്രവൃത്തി പൂർത്തിയാക്ക ിയില്ല. ഹോളിഡേ ഗ്രൂപ്, ചേറ്റ്കുണ്ടിലെ ഗ്രീൻ ഗേറ്റ് വേ, മലാംകുന്നിലെ ഗ്ലോബ് ലിങ്ക് എന്നീ റിസോർട്ടുകളാണ് പ്രവൃത്തി പൂർത്തിയാക്കാത്തത്. ബേക്കലിനെ അന്താരാഷ്ട്ര ബീച്ച് കേന്ദ്രമാക്കാൻ 25 വർഷം മുമ്പ് സംസ്ഥാന സർക്കാർ രൂപവത്കരിച്ച ബേക്കൽ റിസോർട്സ് ഡെവലപ്മെൻറ് കോർപറഷേൻ രൂപവത്കരിച്ചാണ് സ്ഥലം ഏറ്റെടുത്തത്. ഇൗസ്ഥലം വിവിധ ഗ്രൂപ്പുകൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.
റിസോർട്ടുകൾക്ക് വേണ്ടി 235 ഏക്കറാണ് വിട്ടുകൊടുത്തത്. ബേക്കലിൽ ബി.ആർ.ഡി.സി ലക്ഷ്യമിട്ട ആകെയുള്ള ആറ് റിസോർട്ട് സൈറ്റുകളിൽ താജ്, ലളിത് എന്നീ റിസോർട്ടുകളാണ് ഇതുവരെ പൂർത്തിയാക്കിയത്. 200കോടി രൂപയിലധികം നിർമാണ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചശേഷമാണ് നിർമാണം പാതിവഴിയിലായത്. സാങ്കേതിക തടസ്സങ്ങൾ നീക്കി റിസോർട്ട് നിർമാണം പൂർത്തിയാക്കാൻ ആവശ്യമായ സൗകര്യങ്ങൾ കോർപറേഷൻ ഒരുക്കണമെന്ന് ബേക്കൽ ടൂറിസം ഒാർഗനൈസേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.