ബദിയടുക്ക: ബദിയടുക്കയില്‍ ഫാന്‍സി കടയുടമയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 80 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും കൊള്ളയടിച്ചു. ബദിയടുക്ക ടൗണില്‍ അക്ഷയ ഫാന്‍സി കട നടത്തുന്ന ശ്രീനിവാസ റാവുവിെൻറ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബദിയടുക്ക ടൗണിനടുത്താണ് ശ്രീനിവാസയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞദിവസം വീടുപൂട്ടി ശ്രീനിവാസ കുടുംബസമേതം കൊല്‍ക്കത്തയിലേക്ക് പോയതായിരുന്നു. വീട്ടുപറമ്പിലെ കൃഷിക്ക് വെള്ളമൊഴിക്കാനായി ഞായറാഴ്ച രാവിലെ എത്തിയ അയല്‍വാസി വീടിെൻറ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കാണുകയായിരുന്നു.
അയല്‍വാസി ബന്ധുവിനെ വിളിച്ചുവരുത്തിയശേഷം അകത്തുകയറി നോക്കിയപ്പോള്‍ അലമാര കുത്തിപ്പൊളിച്ച നിലയിലായിരുന്നു. സാധനങ്ങള്‍ വാരിവലിച്ചിട്ടതായും കണ്ടെത്തി. വിവരം ശ്രീനിവാസയെ ഫോണില്‍ വിളിച്ചറിയിച്ചു. 80 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്നുവെന്നും ഈ മുതലുകള്‍ അവിടെ ഉണ്ടോയെന്ന് നോക്കണമെന്നുമായിരുന്നു അയല്‍വാസിക്ക് ലഭിച്ച നിർദേശം. ഇതനുസരിച്ച് അലമാരയില്‍ വിശദമായ പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണവും പണവും കാണാനില്ലെന്നു വ്യക്തമാകുകയായിരുന്നു. ശ്രീനിവാസ റാവു കൊല്‍ക്കത്തയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.