ചെറുവത്തൂർ: പുതുവർഷപ്പുലരിയിലേക്ക് കൺതുറക്കുേമ്പാൾ ഭാഗ്യലക്ഷ്മിക്ക് പുതു ജീവിതം. കാക്കിക്കുള്ളിലെ ഉറവവറ്റാത്ത സ്നേഹവുമായി ചീമേനി പൊലീസാണ് ലക്ഷ്മിക്ക് മുന്നിൽ പുതുവർഷ ഭാഗ്യമായി അവതരിച്ചത്. ചീമേനി തുറന്ന ജയിലിന് സമീപത്തെ സി.പി റോഡ് ജങ്ഷനിൽ ദിവസങ്ങളായി അവശനിലയിൽ കഴിയുകയായിരുന്നു ഭാഗ്യലക്ഷ്മി. ഇവരുടെ ദുരിതകഥ വഴിപോക്കർ പറഞ്ഞത് കേട്ടാണ് പൊലീസ് എത്തിയത്. ഇവരെ സ്റ്റേഷനിലെത്തിച്ച പൊലീസ് അവശ്യം വേണ്ട സൗകര്യങ്ങൾ നൽകി. തമിഴ് സംസാരിക്കുന്ന ഭാഗ്യലക്ഷ്മിക്ക് പക്ഷേ നാടിനെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമുള്ള ഓർമകളൊന്നുമില്ല. ഭക്ഷണം നൽകി, പുതുവസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം ഇവരെ കള്ളാറിലെ അഗതിമന്ദിരത്തിലേക്ക് മാറ്റി.
സ്വന്തംവീട് കണ്ടെത്തുന്നതുവരെ ഭാഗ്യലക്ഷ്മി അവിടെ കഴിയും. മാനസികനിലതെറ്റി നാടും വീടും മറന്ന ഭാഗ്യലക്ഷ്മിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചവർ പരാജയപ്പെട്ടപ്പോഴാണ് ഭക്ഷണവും വസ്ത്രവും നൽകി പൊലീസ് യഥാർഥ രക്ഷകരായി എത്തിയത്. ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുകാരിപ്പോൾ. ഏകദേശം 28 വയസ്സാണ് ഇവർക്ക്. എസ്.ഐ ടി.ദാമോദരൻ, പൊലീസ് ഉദ്യോഗസ്ഥരായ പ്രബേഷ്, ബ്രിജേഷ്, ചന്ദ്രിക, ലിഷ എന്നിവർ ഭാഗ്യലക്ഷ്മിക്ക് അഭയമൊരുക്കാൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.