ഉദുമ: തുലാവർഷം കനത്തതോടെ വീണ്ടും കടലേറ്റം. കാപ്പിൽ, കൊപ്പൽ, കൊവ്വൽ തീരദേശ മേഖലയി ൽ ജനങ്ങൾ വീണ്ടും പരിഭ്രാന്തിയിലായി. പത്തുവർഷമായി കടലാക്രമണം മൂലം ജീവനും സ്വത്തി നും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം തീരാ ദുരിതത്തിലാണ്. ബന്ധപ്പെട്ടവർ പരിഹാരം കണ്ടെത്താത്തതിൽ തീരദേശ സംരക്ഷണ വേദി പ്രതിഷേധിച്ചു. ഭരണ, പ്രതിപക്ഷ നേതാക്കൾ സ്ഥലം സന്ദർശിച്ച് പോകുന്നതല്ലാതെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുന്നില്ലെന്ന് സമിതി ആരോപിക്കുന്നു.
സമര പരിപാടികളുമായി മുന്നോട്ടുപോകാനും ബന്ധപ്പെട്ട മന്ത്രിമാരെ നേരിട്ടുകണ്ട് പരാതിയുടെ ഗൗരവം ശ്രദ്ധയിൽപെടുത്താനും പ്രതിഷേധ യോഗം തീരുമാനിച്ചു.
ചെയർമാൻ അശോകൻ സിലോൺ അധ്യക്ഷത വഹിച്ചു. ശ്രീധരൻ കാവുങ്കാൽ, രമേശൻ കൊപ്പൽ എന്നിവർ സംസാരിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.