കാസർകോട്: അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താ യലങ്ങാടി ബ്രാഞ്ച് 13,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡൻറ് കെ. കൃഷ്ണൻ ഉത്തരവിട്ടു. മുളിയാറിലെ അബ്ദുൽ റഹ്മാൻ ആലൂർ, അഡ്വ. സാജിത് കമ്മാടം മുഖേന ഫയൽ ചെയ്ത കേസിലാണ് വിധി. പരാതിക്കാരൻ കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ എസ്.ബി.ഐ ബ്രാഞ്ചിലെ എസ്.ബി അക്കൗണ്ട് ഉടമയാണ്.
ഇദ്ദേഹത്തിെൻറ അക്കൗണ്ടിൽ നിന്ന് സമ്മതമില്ലാതെ ബാങ്ക് അധികൃതർ 2015 ജൂൺ 30ന്, 3480 രൂപ പിൻവലിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും പരിഹാരമില്ലാത്തതിനെ തുടർന്നാണ് ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. പരാതിക്കാരനെ മാനസികമായി പീഡിപ്പിച്ചതിന് 10,000 രൂപയും കോടതി ചെലവിനത്തിൽ 3000 രൂപയുമടക്കം 13,000 രൂപ ഒരു മാസത്തിനകം ബാങ്ക് മാനേജർ നൽകണമെന്ന് തർക്കപരിഹാര ഫോറം ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.