കാസര്‍കോട്: സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കൂട്ടുകാരികളായ നാല്‍വര്‍ സംഘത്തിന് അ ക്ഷരവെളിച്ചം തേടിയുള്ള യാത്രക്ക് കാഴ്ചാപരിമിതി ഒരിക്കലും തടസ്സമായിരുന്നില്ല. അ കക്കണ്ണ് തുറന്നുകാട്ടിയ വഴിയിലൂടെ എസ്.എസ്.എൽ.സി പരീക്ഷയില്‍ മികവാര്‍ന്ന വിജയം നേടി ഉപരിപഠനത്തിന് അര്‍ഹത നേടിയിരിക്കുകയാണ് ഈ കൂട്ടുകാരികള്‍. പനത്തടി സ്വദേശിനിയായ ഭാവന ഭാസ്കര്‍, കരിവേടകത്തെ എം. മൂവന്തി, കുറ്റിക്കോലിലെ എച്ച്. സൗമ്യ, മടിക്കൈ സ്വദേശിനി കെ. ശ്വേത എന്നിവരാണ് കഠിനപ്രയത്നത്താല്‍ എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി മാതൃകയായത്.
അക്കാദമിക മികവിനോടൊപ്പം ഇവര്‍ പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ സംഘഗാനം, ദേശഭക്തിഗാനം എന്നിവയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. കാഴ്ചാ പരിമിതര്‍ക്ക് വിദ്യാഭ്യാസവകുപ്പ് പ്രത്യേകം തയാറാക്കിയ ഇന്‍ക്ലൂസിവ് എജുക്കേഷന്‍ ഫോര്‍ ദ ഡിസേബിൾഡ് (ഐ.ഇ.ഡി) പ്രകാരമുള്ള പഠനപദ്ധതിയിലൂടെയാണ് ഇവര്‍ വിദ്യാഭ്യാസം നേടുന്നത്. മറ്റു വിദ്യാർഥികള്‍ക്കുള്ള എല്ലാ വിഷയങ്ങളും ഇവര്‍ക്ക് പഠിക്കാനുണ്ട്. ഗണിതത്തിന് പകരം പ്രത്യേക കമ്പ്യൂട്ടര്‍ പാഠ്യപദ്ധതിയുണ്ട്. ഇതിനുപുറമെ ഐ.ടിയും പഠിക്കണം.
സ്ക്രൈബിെൻറ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. ഒന്നുമുതല്‍ പത്താംതരം വരെയുള്ള വിദ്യാർഥികളാണ് ഈ വിദ്യാലയത്തില്‍ താമസിച്ചു പഠനം നടത്തുന്നത്. ഏഴാംതരം വരെ ഇവിടെ ക്ലാസ് നടക്കുന്നുണ്ട്. ഹൈസ്കൂള്‍ വിദ്യാഭ്യാസം കാസര്‍കോട് ജി.എച്ച്.എസ്.എസിലാണ് തുടരുന്നത്. വിദ്യാർഥികള്‍ക്ക് ഹൈസ്കൂളിലേക്ക് പോവുന്നതിനും തിരിച്ചുവരുന്നതിനും പ്രത്യേക വാഹന സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോടിന് പുറമെ തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ മാത്രമാണ് സര്‍ക്കാര്‍ അന്ധവിദ്യാലയമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.