ബദിയഡുക്ക: ഏൽക്കാന പുഴയും വറ്റിവരണ്ടതോടെ ഏക്കർകണക്കിന് കൃഷിയിടങ്ങൾ കരിഞ്ഞുനശിച്ചു. ആരിക്കാടി-അടുക്കസ്ഥല പുഴയെ ബന്ധിപ്പിക്കുന്ന ഏൽക്കാന പുഴയാണ് പതിവിന് വിപരീതമായി വറ്റിവരണ്ടത്. മേഖലയിൽ കവുങ്ങ്, തെങ്ങ് കൃഷികളാണ് കൂടുതൽ. പുഴവറ്റിയാലും വേനൽക്കാലത്ത് പുഴയിൽ കുഴിെയടുത്ത് റിങ് ഇട്ടാൽ വെള്ളം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ ഇതും ലഭിക്കാത്ത സ്ഥിതിയാണ്. കൃഷിയുടെ വരുമാനം കൊണ്ടുമാത്രം ജീവിതം കഴിയുന്നവർക്ക് കൃഷി കരിഞ്ഞുണങ്ങിയത് വൻ തിരിച്ചടിയായി.
കഴിഞ്ഞവർഷം ജില്ലയിൽ വരൾച്ച നേരിട്ടപ്പോഴും ഏൽക്കാന പുഴ വറ്റിയിരുന്നില്ലെന്ന് കർഷകർ പറയുന്നു. പുഴയിൽ കാടുകൾ കയറിയനിലയിലാണ്. കുടിവെള്ളക്ഷാമം എല്ലാഭാഗത്തും രൂക്ഷമായിട്ടുണ്ട്. ബദിയഡുക്ക, എൻമകജെ പഞ്ചായത്തിൽ കിണറുകളിൽ കുടിവെള്ളം വറ്റാൻ കാരണം ഏൽക്കാന പുഴ വരണ്ടതാെണന്ന് പറയുന്നു. പുഴയിൽ വ്യാപക മണൽവാരൽ നടക്കുന്നുണ്ട്. അതേസമയം, ബദിയഡുക്ക പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.