കാസർകോട്: ലക്ഷങ്ങൾ വിലയുള്ള പാന്മസാലകളും ലഹരിമിഠായികളും പാക്കിങ് യന്ത്രവു മായി മൂന്ന് ഉത്തരേന്ത്യക്കാരെ േഹാസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒരാ ള്‍ കടന്നുകളഞ്ഞു. കോട്ടച്ചേരി റഹ്മത്ത് ഷോപ്പിങ് കോംപ്ലക്സിന് പിറകില്‍ ശ്രമിക് ഭവന് സമീപത്തെ ക്വാര്ട്ടേഴ്സില്നിന്നുമാണ് പൊലീസ് ലഹരി ഉല്പന്നങ്ങള് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യസൂചനയെ തുടര്‍ന്ന് ഈ ക്വാര്‍ട്ടേഴ്സ് നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെ േഹാസ്ദുര്‍ഗ് എസ്.ഐ എ. സന്തോഷ്കുമാറും സംഘവും ക്വാര്‍ട്ടേഴ്സിലെത്തി നടത്തിയ പരിശോധനയിലാണ് പാന്‍ ഉൽപന്നങ്ങള് പിടികൂടിയത്. ഖോരഗ്പൂര്‍ സ്വദേശികളായ ദീപക് (21), പ്രമോദ് (35), ദീപക് (19) എന്നിവരാണ് പിടിയിലായത്. ഇതിനിടയില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന ഉത്തരേന്ത്യന്‍ സ്വദേശി ധനിറാം ക്വാര്ട്ടേഴ്സിെൻറ പിറകുവശത്തുകൂടി കടന്നുകളഞ്ഞു.
ബുധനാഴ്ച രാവിലെ എത്തിച്ച ലഹരി ഉല്പന്നങ്ങളാണ് പിടികൂടിയവയില്‍ ഏറെയും. ചാക്കുകളില്‍ കെട്ടിനിറച്ച കെട്ടുകണക്കിന് പാക്കറ്റ് പാന്‍ ഉല്പന്നങ്ങള്, പാന്‍മസാല ഉണ്ടാക്കാനുള്ള അടക്ക, പുകയില എന്നിവയും അസംസ്കൃത വസ്തുക്കള്‍, ലഹരി മിഠായികള്‍, പാന്‍മസാല പാക്ക് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുമാണ് പിടികൂടിയത്. ഇതിന് ലക്ഷങ്ങള്‍ വിലവരുമെന്ന് പൊലീസ് പറഞ്ഞു. മാസങ്ങളായി ഈ ക്വാര്‍ട്ടേഴ്സില്‍ ലഹരി ഉല്പന്നങ്ങളുടെ വില്പന നടന്നുവരുന്നതായാണ് വിവരം. നഗരമധ്യത്തില്‍ ആരുടെയും ശ്രദ്ധയില്പെടാത്ത വിധത്തിലാണ് ലഹരി ഉല്പന്നങ്ങൾ ശേഖരിക്കുകയും നിര്‍മിച്ച് പാക്കറ്റുകളിലാക്കി വില്പന നടത്തുകയും ചെയ്തിരുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലെ കടകളിലേക്ക് ഇവിടെ നിന്നുമാണ് മൊത്തമായി പാന്‍ ഉൽപന്നങ്ങള് വിതരണം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ പി. സുരേന്ദ്രന്, ബി.കെ. പ്രസാദ്, കെ. പ്രഭേഷ്കുമാര്‍, പി. സതീശന് എന്നിവര്‍ പരിശോധനയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.