കാസർകോട്: നഗരത്തിലും പരിസരങ്ങളിലും തീപിടിത്തം കൂടുേമ്പാഴും ഒ ാടിയെത്താനാവാതെ അഗ്നിശമനസേന. കാസർകോട് ഫയർസ്റ്റേഷൻ പരി ധിയിൽ ജനുവരിയിലുണ്ടായത് 40ഒാളം തീപിടിത്തങ്ങളാണ്. വേനൽ കടുക്കുന്നതോടെ തീപിടിത്തത്തിെൻറ തോത് ഇപ്പോഴുള്ളതിെൻറ പതിന്മടങ്ങ് വർധിക്കും. കാസർകോട് അഗ്നിശമനസേനയുടെ പരിധി 45 കിലോമീറ്ററോളം വരും. അതുകൊണ്ടുതന്നെ പലപ്പോഴും തീപിടിത്തം ഉണ്ടായാൽ തക്കസമയത്ത് സ്ഥലത്ത് എത്തുന്നതിനോ തീയണക്കുന്നതിനോ പലപ്പോഴും പ്രയാസം നേരിടും. കഴിഞ്ഞദിവസം മുള്ളേരിയ വനത്തിൽ തീപിടിത്തം ഉണ്ടായപ്പോൾ മൂന്ന് ഏക്കറോളം തീ വ്യാപിച്ച ശേഷമാണ് അഗ്നിശമനസേനക്ക് അവിടെയെത്താൻ കഴിഞ്ഞത്. അപ്പോഴേക്കും വനത്തിലെ ഏക്കറുകളോളം വരുന്ന ജൈവവൈവിധ്യങ്ങളും മറ്റും പൂർണമായും നശിച്ചിരുന്നു. കാസർകോടുനിന്ന് മുള്ളേരിയയിലേക്ക് 25കിലോമീറ്റർ ദൂരമുണ്ട്. ജീവനക്കാരുടെ എണ്ണത്തിലും സംസ്ഥാനത്തെ മറ്റ് ജില്ല ആസ്ഥാനങ്ങളിലെ അഗ്നിശമനസേന യൂനിറ്റുകളേക്കാൾ ശേഷി കുറവാണ് കാസർകോടിന്.
28 ഫയർമാന്മാർ വേണ്ടിടത്ത് ഇവിടെ 18 പേർ മാത്രമാണുള്ളത്. ഡ്രൈവർമാർ ഏഴ് പേരും. കാസർകോട് ബദിയടുക്കയിൽ ഫയർസ്റ്റേഷൻ വരുമെന്നുള്ള പ്രഖ്യാപനവും എങ്ങുമെത്താതെ നീളുന്നു. നീർച്ചാലിൽ ബേള വില്ലേജ് ഒാഫിസിനോട് ചേർന്ന് രണ്ടേക്കറോളം സ്ഥലം ഇതിനായി കണ്ടെത്തിയെങ്കിലും റവന്യൂ വകുപ്പിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച സാേങ്കതികതയിൽ കുരുങ്ങി പദ്ധതി നീളുകയാണ്. കാസർകോട് അഗ്നിശമനസേന പരിധിയിലെ സീതാംഗോളി, പെർള, എൻമകജെ, ഏത്തടുക്ക, മുള്ളേരിയ, നെല്ലിക്കട്ട, മാന്യ തുടങ്ങി വിവിധ പ്രദേശങ്ങൾ ബദിയടുക്ക സ്റ്റേഷൻ പരിധിയിൽ വരും. കാസർകോട് ജില്ലയിൽ നിലവിൽ ഉപ്പള, കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ തുടങ്ങി അഞ്ച് അഗ്നിശമനസേന യൂനിറ്റുകളാണുള്ളത്. സംസ്ഥാനത്തിെൻറ തെക്കൻ ജില്ലകളിൽ 10 കിലോമീറ്റർ ദൂരപരിധിയിൽ ഫയർസ്റ്റേഷനുകളുള്ളപ്പോഴാണ് കാസർകോടിനോട് ഇൗ അവഗണന. 1992 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ പുല്ലുനിറഞ്ഞ പാറപ്രദേശങ്ങൾ നിരവധിയുണ്ട്. വേനൽക്കാലങ്ങളിൽ ഇവിടങ്ങളിലെ പുല്ലിൽ തീപടർന്ന് അതിവേഗം വ്യാപിക്കുന്നു. കാസർകോട് ഫയർ യൂനിറ്റിനായി അനുവദിച്ച മൂന്ന് മൊബൈൽ ടാങ്ക് യൂനിറ്റുകളിൽ ഒരെണ്ണം നിലവിൽ കട്ടപ്പുറത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.