നാടോടികള്‍ അടക്കമുള്ളവരെ പാര്‍പ്പിച്ച സ്‌കൂളില്‍നിന്ന് യുവതിയും യുവാവും ഒളിച്ചോടി

നാടോടികള്‍ അടക്കമുള്ളവരെ പാര്‍പ്പിച്ച സ്‌കൂളില്‍നിന്ന് യുവതിയും യുവാവും ഒളിച്ചോടി ഉപ്പള: കോവിഡ് പശ്ചാത്തലത്തില്‍ നാടോടികളും യാചകരും അടക്കമുള്ളവരെ പാര്‍പ്പിച്ച സ്‌കൂളില്‍നിന്ന് ആന്ധ്രപ്രദേശ് സ്വദേശിനിയായ 20കാരിയും തമിഴ്നാട് സ്വദേശിയായ 22കാരനും ഒളിച്ചോടി. ചെറുഗോളി സ്‌കൂളില്‍ കഴിയുന്നതിനിടെയാണ് രണ്ടുപേരെയും കാണാതായത്. റോഡരികിലും കടവരാന്തയിലും മറ്റ് സ്ഥലങ്ങളിലും അന്തിയുറങ്ങുകയായിരുന്ന നാടോടികളും യാചകരും അടക്കമുള്ളവരെ രക്ഷപ്പെടുത്തി സുരക്ഷ നല്‍കുന്നതിൻെറ ഭാഗമായാണ് ഇവരെ ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിലേക്ക് മാറ്റിയത്. കഴിഞ്ഞദിവസം രാവിലെ മുതല്‍ ആന്ധ്രയുവതിയെയും തമിഴ് യുവാവിനെയും സ്‌കൂളില്‍നിന്ന് കാണാതാവുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. സ്‌കൂളില്‍ കഴിയുന്ന മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നല്‍കിയ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.