നീലേശ്വരം: വീട്ടിൽ വാറ്റുചാരായം നിർമിച്ച് വിൽപന നടത്തുന്നതിനെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ആക്രമണം. ഡി.വൈ.എഫ്.ഐ സൻെറർ മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.കെ. അനീഷിനെയാണ് (36) വ്യാജവാറ്റ് സംഘം ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ അനീഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. മുണ്ടേമാടിലെ കൃഷ്ണൻ, പള്ളിക്കര കിഴക്കെപുരയിൽ കുമാരൻെറ മകൻ ഗുണ്ടപ്പൻ രാജേഷ് എന്നിവർ ആക്രമിച്ചതായാണ് പരാതി. ലോക്ഡൗൺ കാലത്ത് വാറ്റുചാരായം നിർമിച്ച് വിൽപന നടത്തുന്നത് സംബന്ധിച്ച് ഒരുമാസം മുമ്പ് അനീഷ് വ്യാജവാറ്റ് സംഘത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻെറ പ്രതികാരമായാണ് അനീഷിനെ വീട്ടിൽ അതിക്രമിച്ച് കയറി വ്യാജവാറ്റ് സംഘം മർദിച്ചത്. സംഘർഷമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി വാറ്റുസംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.