കാസർകോട്: വ്യാപാരിയെ കടയിൽകയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ കാസർകോട് സ്െപഷൽ സബ്ജയിലിൽ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി. ബന്തിയോട് -ധർമത്തടുക്ക കയ്യാർ മണ്ടേക്കാപ്പിലെ ജി.കെ സ്റ്റോർ ഉടമ രാമകൃഷ്ണ മൂല്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ചെങ്കള എടനീർ ചൂരിമൂലവീട്ടിൽ ബി.എം. ഉമ്മർ ഫാറൂഖ് (36), പൊവ്വൽ സ്റ്റോർ ക്വാർട്ടേഴ്സിൽ നൗഷാദ് ഷെയ്ഖ് (33), ബോവിക്കാനം എട്ടാംമൈൽ കിങ് ക്വാർട്ടേഴ്സിലെ അബ്ദുൽആരിഫ് എന്ന അച്ചു (33), ചെങ്കള റഹ്മത്ത്നഗർ ചോപ്പാലവീട്ടിൽ കെ. അഷ്റഫ് എന്ന അച്ചു (33) എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് തിരിച്ചറിയൽ പരേഡിന് വിധേയരാക്കിയത്. േമയ് നാലിന് ഉച്ച രണ്ടരയോടെയാണ് കാറിലെത്തിയ നാലാംഗസംഘം രാമകൃഷ്ണ മൂല്യയെ വെട്ടിക്കൊന്നപ്പോൾ സംഭവസമയത്ത് കടയിലുണ്ടായിരുന്ന വയോധികൻ, മറ്റൊരു യുവാവ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസ് അന്വേഷിച്ച കുമ്പള സി.ഐ വി.വി. മനോജ് കാസർകോട് സി.ജെ.എം കോടതിയിൽ അപേക്ഷ നൽകിയതിെൻറ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽ പരേഡിന് അനുമതി ലഭിച്ചത്. കൂടുതൽ തെളിവെടുപ്പിനും കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞ ചിക്കമഗളൂരു, ഹുബ്ബള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പരിശോധന നടത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.