കണ്ണൂർ: പന്തൽ സമരത്തിെൻറ പതിവ് ഉപചാരംവിട്ട് കണ്ണൂരിലെ ശാഹീൻ ബാഗ് സമരക്കാർ ഞായറാഴ് ച തെരുവിലിറങ്ങി. എസ്.വൈ.എസ് ജില്ല റാലിയുടെ മുൻനിര ശാഹീൻ ബാഗ് പന്തൽ സ്ഥിതി ചെയ്യു ന്ന സ്റ്റേഡിയം കോർണറിലെത്തിയപ്പോഴാണ് സമരക്കാർ റോഡിൽ ബാനറുമേന്തി അഭിവാദ്യ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയത്. പൗരത്വ ഭേദഗതി നിയമം സംഘടനകളെ അവരുടെ ഉപചാരങ്ങൾ മറന്നുള്ള ഐക്യപ്പെടലിന് എത്രത്തോളം പാകപ്പെടുത്തിയെന്ന് ബോധ്യപ്പെടുന്നതായിരുന്നു വീക്ഷണ വൈവിധ്യതയുള്ളവർ തമ്മിലുള്ള ഈ അഭിവാദ്യരംഗങ്ങൾ. എസ്.െവെ.എസ് റാലി വരുമ്പോൾ ശാഹീൻ ബാഗിൽ പ്രസംഗിക്കുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ കസ്തൂരി ദേവൻ പ്രഭാഷണം നിർത്തി ഐക്യദാർഢ്യത്തിൽ പങ്കെടുത്തു. ഈ ‘രാജ്യം നിലനിൽക്കാൻ ഫാഷിസത്തെ തുടച്ചുമാറ്റാൻ ഒന്നിച്ചൊന്നായ് മുന്നേറാൻ ശാഹീൻ ബാഗിൻറഭിവാദ്യങ്ങൾ എസ്.വൈ.എസിന്നഭിവാദ്യങ്ങൾ’ എന്ന് അവർ വിളിച്ചുപറഞ്ഞു.
മനുഷ്യാവകാശ മതസംഘടനാ സാംസ്കാരികരംഗത്തെ പ്രമുഖർ ഞായറാഴ്ച ശാഹീൻ ബാഗിലെ ഐക്യദാർഢ്യ പ്രഭാഷണത്തിനെത്തി. സുന്നി മഹല്ല് ഫെഡറേഷൻ ജില്ല സെക്രട്ടറി അബ്ദുൽ ബാഖി, എഴുത്തുകാരൻ മുഹമ്മദ് ശഫീം, മാപ്പിളകല അക്കാദമി വൈസ് പ്രസിഡൻറ് ഹാശിം അരിയിൽ, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് കെ.എം. മഖ്ബൂൽ, തലശ്ശേരി ഏരിയ പ്രസിഡൻറ് എം. അബ്ദുന്നാസർ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ല ജന. സെക്രട്ടറി കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ല സെക്രട്ടറി സഫ്രീൻ ഫർഹാൻ സ്വാഗതവും ജി.ഐ.ഒ ജില്ല ജോയൻറ് സെക്രട്ടറി ഖൻസ ഹാറൂൻ നന്ദിയും പറഞ്ഞു. ശാഹീൻ ബാഗിൽ തിങ്കളാഴ്ച അലീഗഢ് യൂനിവേഴ്സിറ്റി വിദ്യാർഥി ഷർജ്ജീൽ ഉസ്മാനി ഉദ്ഘാടനം ചെയ്യും. റിജിൽ മാക്കുറ്റി, സമദ് കുന്നക്കാവ്, പള്ളിപ്രം പ്രസന്നൻ, ഹസ്സൻകുട്ടി, ജലാൽഖാൻ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.