മട്ടന്നൂര്‍: കോടികള്‍ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയ പഴശ്ശി ജലസേചന പദ്ധതിയു ടെ ഷട്ടറുകള്‍ വീണ്ടും പഴയ അവസ്ഥയില്‍. അറ്റകുറ്റപ്പണികള്‍ നടത്തി ഒരു വര്‍ഷം പിന്നിടും മുമ്പാണ് വീണ്ടും ഷട്ടറുകള്‍ക്ക് ചോര്‍ച്ച വന്നിരിക്കുന്നത്. ചോര്‍ച്ച തടയുന്നതിനുള്ള പ്രവൃത്തി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച് മൂന്നു മാസംകൊണ്ട് പൂര്‍ത്തീകരിച്ചിരുന്നു. നീരൊഴുക്ക് കുറഞ്ഞപ്പോള്‍ ജലക്ഷാമത്തിന് മുന്നൊരുക്കം എന്ന നിലയില്‍ ഷട്ടറടച്ചപ്പോഴാണ് ചോര്‍ച്ച കണ്ടെത്തിയത്.
ഡാമിന് 16 ഷട്ടറാണുള്ളത്. ഇതില്‍ ഭൂരിഭാഗം ഷട്ടറിലും ചോര്‍ച്ചയുണ്ടെങ്കിലും നാല് ഷട്ടറില്‍നിന്ന് വലിയ തോതിലാണ് വെള്ളം പുറത്തേക്കൊഴുകുന്നത്.
കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന രീതിയില്‍ പദ്ധതിയെ മാറ്റുന്നതിനുവേണ്ടി ലോകബാങ്ക് സഹായത്തോടെയാണ്, ചോര്‍ച്ച തടയാന്‍ ഡാമിെൻറ ഷട്ടറുകള്‍ എട്ടു കോടി രൂപ ചെലവില്‍ അറ്റകുറ്റപ്പണി നടത്തിയത്. 80 ശതമാനത്തിലധികം ചോര്‍ച്ച കുറക്കാന്‍ കഴിഞ്ഞെന്ന് അന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി ഒരു വര്‍ഷം തികയും മുമ്പാണ് വീണ്ടും വലിയ തോതില്‍ ചോര്‍ച്ചയുണ്ടായത്. ഷട്ടറിെൻറ മുകള്‍ ഭാഗത്തു നിന്നാരംഭിച്ച് താഴെഭാഗം എത്തുന്നതുവരെ പല സ്ഥലങ്ങളിലായാണ് ചോര്‍ച്ച. ഇതുവഴി ദിനംപ്രതി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് താഴ്ത്തിയ ഷട്ടറിനിടയിലൂടെ ഒഴുകുന്നത്. ഇത്തവണ വരള്‍ച്ച ശക്തമായാല്‍ ജില്ലയുടെ കുടിവെള്ളം തന്നെ ഇതുവഴി മുടങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.