പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി -പാളിയത്തുവളപ്പ് റോഡ് തകർന്ന് കുളമായി. ഈ വഴിയുള്ള ഗതാഗതം അവതാളത്തിലായി. നിരവധി ബസുകളും മറ്റുവാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. മേൽപാലം പ്രവൃത്തി നടക്കുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് ഈ റോഡ് മാർഗമാണ്. ആ സമയത്ത് കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ മെക്കാഡം ടാറിങ് പ്രവൃത്തി നടത്തിയതാണ്. പാലം ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഈ റോഡിെൻറ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് കുളമായി മാറിയത്. ചെറിയ വാഹനങ്ങളുടെ യാത്ര ദുരിതപൂർണമാണ്. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഇല്ല.
പാപ്പിനിശ്ശേരി –മാർക്കറ്റ് റോഡ് വെള്ളക്കെട്ടിലായിട്ട് മാസങ്ങളായി. മാർക്കറ്റിലേക്ക് വരുന്നവരും കാൽനടക്കാരും ഇരുചക്രവാഹനങ്ങളും മറ്റും ഏറെ പ്രയാസപ്പട്ടാണ് ഈ വഴി കടന്നുപോകുന്നത്. അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണന് പരാതി നൽകി.ഒപ്പുശേഖരണത്തിനായി വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകരും വ്യാപാരികളും പങ്കുചേർന്നു. പഞ്ചായത്ത് അംഗങ്ങളായ പി.ടി.പി. സാബിറ, കോട്ടൂർ ഉത്തമൻ, ഷാഫി, ബാങ്ക് പ്രസിഡൻറ് പി.വി. രാഘവൻ, കെ.പി. റൗഫ്, സുരേഷ് പൊതുവാൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.