പേരാവൂർ: ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് ഭീഷണിയാവുന്നു. ആറളം ഫാ മില്‍ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് കക്കുവപ്പുഴയും കടന്ന് ജനവാസ മേഖലയിലെത്തുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം ഈ മേഖലയില്‍ പതിവാണ്. നിരവധി പേരുടെ കാര്‍ഷികവിളകൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതും പതിവായി.
കഴിഞ്ഞദിവസം പുലര്‍ച്ച ഇറങ്ങിയ കാട്ടാനക്കൂട്ടം കൊക്കോടുള്ള പീടികക്കല്‍ ഏലിയാമ്മയുടെ വാഴകളും തെങ്ങുകളും നശിപ്പിച്ചു. കാട്ടാനക്കൂട്ടത്തെ ഭയന്ന് റബര്‍ ടാപ്പിങ്ങിനുപോലും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പടിക്കല്‍ ബിജു പറയുന്നു. ഫാമിനകത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പിനും കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.