ഇരിട്ടി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മാവോവാദി വിരുദ്ധ സ്ക്വാഡു ം പൊലീസും ചേര്‍ന്നുള്ള വാഹന പരിശോധന തുടരും. 24 മണിക്കൂറും വാഹന പരിശോധന നടത്താനാണ് പൊലീസ് നീക്കം. ഇരിട്ടി ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിെൻറ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധന.
മാവോവാദി സാന്നിധ്യത്തിന് പുറമെ കള്ളപ്പണം, സ്ഫോടക വസ്തുക്കള്‍, ലഹരി ഉൽപന്നങ്ങള് എന്നിവ കണ്ടെത്താനുമാണ് പരിശോധന. തണ്ടർബോള്‍ട്ട് കമാന്‍ഡോകള്‍ പരിശോധനയില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്. മാവോവാദി ഭീഷണിയുള്ളതിനാല്‍ കര്‍ണാടക നക്സല്‍വിരുദ്ധ സേനയും അതിര്‍ത്തിയിലും വനത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.