മാഹി: മാഹിപ്പാലത്തിന് മുകളിൽ ഗ്യാസ് ടാങ്കറും മരം കയറ്റിയ ലോറിയുമിടിച്ചതിനെ തുടർ ന്ന് അഞ്ചരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ച 2.30ഓടെ യാണ് അപകടം. മംഗളൂരുവിൽനിന്ന് ചേളാരി ഐ.ഒ.സി പ്ലാൻറിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മാഹിപ്പാലം കടക്കവെയുള്ള വളവിൽ എതിരെവന്ന മരം കയറ്റിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് ടാങ്കർലോറിയുടെ കാബിൻ തകരാറായി വണ്ടി നീക്കാൻ കഴിയാതെ പാലത്തിൽ കുടുങ്ങി. ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണുണ്ടായത്.
ന്യൂ മാഹി എസ്.ഐ ഫസലുദ്ദീൻ ആബിദ്, മാഹി എസ്.ഐ എം. ഇളങ്കോ, എ.എസ്.ഐ എം. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗതം നിയന്ത്രിച്ച് കുരുക്ക് നീക്കിയത്. ഗ്യാസ് ടാങ്കർ പാലത്തിൽ കുടുങ്ങിയതോടെ കാൽനടക്കാരും ഭീതിയോടെയാണ് കടന്നുപോയത്. രാവിലെ ഏഴോടെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർലോറിയുടെ കാബിൻ എടുത്തുമാറ്റി. കുഞ്ഞിപ്പള്ളി ചെക്ക്പോസ്റ്റിലെത്തിയ മറ്റൊരു ടാങ്കറിെൻറ കാബിൻ കൊണ്ടുവന്നാണ് വാഹനം മാറ്റിയത്. അപകടസമയത്ത് ഇരുവാഹനങ്ങൾക്കും വേഗത കുറവായത് വലിയ ദുരന്തം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.