ഓവുചാൽ നിർമാണത്തിന് റോഡ് കീറിയിട്ട് ഒരാഴ്ച; പ്രവൃത്തി വഴിമുട്ടി

തളിപ്പറമ്പ്: സംസ്ഥാനപാതയിൽ ചിറവക്ക്-കപ്പാലം റോഡ് വികസനം കോടതികയറി വഴിമുട്ടിനിൽക്കുമ്പോൾ, ദുരിതത്തിലായത് രാജ രാജേശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തരാണ്. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണ് വികസനത്തിൻെറ ഭാഗമായി ഓവുചാൽ നിർമിക്കാൻ കീറിമുറിച്ചത്. ഒരാഴ്ച പിന്നിടുമ്പോഴും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തേണ്ട ഗതികേടിലാണ് ജനങ്ങൾ. കൊട്ടിയൂർ ഉത്സവം ആരംഭിക്കുന്നതോടെ രാജരാജേശ്വര ക്ഷേത്രത്തിലും ആയിരക്കണക്കിന് ഭക്തർ എത്താറുണ്ട്. ഒന്നേകാൽ കോടി രൂപ ചെലവിൽ ചിറവക്ക് മുതൽ കപ്പാലംവരെയുള്ള റോഡ് വീതികൂട്ടുന്ന പ്രവൃത്തിക്കെതിരെ രണ്ടു വ്യാപാരികളാണ് കോടതിയെ സമീപിച്ചത്. ഇതോടെ പ്രവൃത്തി വഴിമുട്ടി. വ്യാപാരികളുടെ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജനരോഷം ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.