തലശ്ശേരി: അണ്ടല്ലൂരിൽ സി.പി.എം നേതാവിെൻറ വീടിന് നേരെ അജ്ഞാതസംഘം വിസർജ്യമെറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സി.പി.എം പിണറായി ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ ടി. പ്രസാദിെൻറ അണ്ടല്ലൂർ മേലെക്കാവിനടുത്ത പ്രവാസി വീട്ടിന് നേരെയാണ് അതിക്രമം നടന്നത്. വീടിന് മുന്നിലെ മത്സ്യം വളർത്തുന്ന കൃത്രിമപൊയ്ക വിസർജ്യംവീണ് മലിനമായി. ടി. പ്രസാദിെൻറ പരാതിയിൽ ധർമടം പൊലീസ് അന്വേഷണം നടത്തി. സാമൂഹികദ്രോഹികളാണ് സംഭവത്തിന് പിറകിലെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. ഈ സ്ഥലത്തിന് ഏതാനും ദൂരത്തിലുള്ള താഴെക്കാവിനടുത്ത് കഴിഞ്ഞദിവസം 12 വളർത്തുപ്രാവുകളെയും ഒരു മുയലിനെയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയിരുന്നു. അണ്ടല്ലൂർ താഴെക്കാവ് ചെങ്കോട്ടമുക്കിലെ യുവശക്തി ക്ലബ് പ്രവർത്തകർ വളർത്തുന്നവയായിരുന്നു ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.