കണ്ണൂർ: ജില്ല പഞ്ചായത്തിെൻറ 2017-18 സാമ്പത്തികവർഷത്തെ പദ്ധതിയിൽ 37 കോടി രൂപയുടെ 85 റോഡ് പ്രവൃത്തികൾക്ക് ജില്ല പഞ്ചായത്ത് യോഗം അംഗീകാരം നൽകി. ഇതുസംബന്ധിച്ച് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശോഭ അവതരിപ്പിച്ച ശിപാർശ യോഗം അംഗീകരിക്കുകയായിരുന്നു. റോഡുകളുടെ എസ്റ്റിമേറ്റ് 25നകം തയാറാക്കാനാവശ്യമായ നടപടികൾ നിർവഹണ ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡൻറ് കെ.വി. സുമേഷ് നിർദേശിച്ചു. ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തിയ ജില്ല പഞ്ചായത്തിന് കീഴിലുള്ള 47 ഗവ. സെക്കൻഡറി സ്കൂളുകൾക്കായി 8,14,34,000 രൂപയുടെ പദ്ധതികൾക്കും യോഗം അംഗീകാരം നൽകി. ഇതിൽ പകുതി തുകയായ 4,07,17,000 രൂപ കൈമാറിക്കഴിഞ്ഞു. സ്കൂളുകളിൽ ലാബ്, കമ്പ്യൂട്ടർ റൂം, ലൈബ്രറി, ആർട്ട്റൂം, അഡീഷനൽ ക്ലാസ്റൂം എന്നിവ നിർമിക്കാനാണ് ഈ തുക. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. ജയബാലൻ മാസ്റ്റർ, വി.കെ. സുരേഷ്ബാബു, ടി.ടി. റംല, കെ. ശോഭ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അംഗങ്ങളായ കാരായി രാജൻ, ആർ. അജിത, തോമസ് വർഗീസ്, ജോയ് കൊന്നക്കൽ, െക.പി. ചന്ദ്രൻ മാസ്റ്റർ, അൻസാരി തില്ലങ്കേരി, പി.പി. ഷാജിർ, അജിത് മാട്ടൂൽ, സണ്ണി മേച്ചേരി, പി.കെ. സരസ്വതി, പി. ജാനകി ടീച്ചർ എന്നിവർ സംസാരിച്ചു. മുൻ എം.എൽ.എയും ജില്ല പഞ്ചായത്ത് അംഗവുമായിരുന്ന പള്ളിപ്രം ബാലെൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.