കേളകം: ആറളം ഫാമിലെ പ്ലാേൻറഷൻ തൊഴിലാളികൾ ഒരാഴ്ചയായി നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം ഒത്തുതീർപ്പാക്കുന്നതിനായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഫാം മാനേജ്മെൻറ് തൊഴിലാളി യൂനിയനുകളുമായി നടത്തിയ ചർച്ചയാണ് വിഫലമായത്. ഫാമിലെ പ്ലാേൻറഷൻ തൊഴിലാളികളെ കാർഷികമേഖലയിലെ തൊഴിലാളികളായി കണക്കാക്കി സേവന--വേതന വ്യവസ്ഥകൾ അനുവദിക്കുമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. ഫാം എം.ഡി വിളിച്ചുചേർത്ത ചർച്ചയിൽ അടുത്ത ഡയറക്ടർ ബോർഡ് യോഗംവരെ സമരം നിർത്തിവെക്കണമെന്ന് ഫാം മാനേജ്മെൻറ് വെച്ച നിർദേശം സംയുകത തൊഴിലാളി യൂനിയനുകൾ തള്ളി. മാസങ്ങൾക്ക് മുമ്പ് സർക്കാറുമായി ഉണ്ടാക്കിയ ധാരണപ്രകാരം പ്ലാേൻറഷൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തീരുമാനം നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് തൊഴിലാളി യൂനിയനുകളും നിലപാട് എടുത്തു. സമരം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു. ചർച്ചയിൽ ഫാം മാനേജ്മെൻറിനെ പ്രതിനിധാനംചെയ്ത് എം.ഡി ടി.കെ. വിശ്വനാഥൻ നായർ, യൂനിയൻ നേതാക്കളായ കെ.ടി. ജോസ്, കെ.കെ. ജനാർദനൻ, ആർ. ബാലകൃഷ്ണപ്പിള്ള, കെ. വേലായുധൻ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.