സമാധാന കമ്മിറ്റി യോഗത്തിൽനിന്നും യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി

കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്ത് ഓഫിസിൽ നടന്ന സമാധാന കമ്മിറ്റി യോഗത്തിൽ നിന്നും യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി. ഭരണകക്ഷിയായ സി.പി.എം ഏകപക്ഷീയമായി തീരുമാനങ്ങൾ ലംഘിക്കുന്നതിലും സമാധാന കമ്മിറ്റി യോഗം പ്രഹസനമാക്കുന്ന ഭരണകക്ഷിയുടെ നിലപാടിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. പൊതുസ്ഥലങ്ങളിലുള്ള ഇലക്ട്രിക് --ടെലിഫോൺ പോസ്റ്റുകൾ, പൊതുസ്ഥലങ്ങളിലെ മതിലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ കൊടിതോരണങ്ങളും ചുവരെഴുത്തുകളും പാടില്ലെന്ന് നേരത്തെ നടന്ന സമാധാനകമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, സി.പി.എം ഏകപക്ഷീയമായി തീരുമാനങ്ങൾ ലംഘിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. അതോടൊപ്പം കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കോടികൾ ചെലവഴിച്ചാണ് കോട്ടയം ചിറ നവീകരിച്ചിരുന്നത്. ചിറ സംരക്ഷണത്തിെൻറ ഭാഗമായി നിക്ഷേപിച്ച പ്രത്യേക ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ ഒരുവിഭാഗം കടത്തിക്കൊണ്ടുപോവുകയും ചിറപരിസരം പരസ്യ മദ്യപാനത്തിനുള്ള കേന്ദ്രമായും മാറ്റുകയാണ്. ഇക്കാര്യങ്ങൾ പഞ്ചായത്തിെൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് കോട്ടയം മണ്ഡലം പ്രസിഡൻറ് വി.കെ. രാഘവെൻറ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കളായ പി.പി. അശോകൻ, ഉമ്മർ വിളക്കോട്, പി. ചന്ദ്രൻ, ടി.പി. ഇബ്രാഹീം എന്നിവരാണ് യോഗത്തിൽനിന്നും ഇറങ്ങിപ്പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.