പാട്യം കൊട്ടിയോടിയിൽ ദുരിതയാത്ര

കൂത്തുപറമ്പ്: പാട്യം കൊട്ടിയോടി ടൗണിൽ കലുങ്ക് നിർമാണത്തിെൻറ ഭാഗമായി റോഡ് കീറിമുറിച്ചതിനെ തുടർന്ന് വാഹനയാത്രക്കാർ ദുരിതത്തിലായി. കൊട്ടിയൂരിലേക്കുള്ള വാഹനയാത്രക്കാരടക്കമാണ് ദുരിതം അനുഭവിക്കുന്നത്. ഒരു മാസം മുമ്പാണ് കൂത്തുപറമ്പ്- -പാനൂർ റോഡിലെ പ്രധാന ടൗണായ കൊട്ടിയോടിയിൽ കലുങ്ക് നിർമിക്കുന്നതിനുവേണ്ടി റോഡ് വെട്ടിമുറിച്ചത്. കലുങ്കിെൻറ ഒരുഭാഗത്തെ നിർമാണം മാത്രമാണ് ഇത്രയും നാളായിട്ടും പൂർത്തിയായത്. കൊട്ടിയൂർ ഉത്സവം ആരംഭിച്ചതോടെ തെക്കൻ കേരളത്തിൽ നിന്നടക്കമുള്ള വാഹനങ്ങൾ പാനൂർ -പാട്യം വഴിയാണ് കടന്നുപോകുന്നത്. അതോടൊപ്പം കൂത്തുപറമ്പ് -തലശ്ശേരി കെ.എസ്.ടി.പി റോഡ് നവീകരണം നടക്കുന്നതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും പാട്യം വഴിയാണ് കടന്നുപോകുന്നത്. ഇതിനെ തുടർന്ന് കിലോമീറ്ററോളം ദൂരത്തിലാണ് പലപ്പോഴും വാഹനക്കുരുക്ക് അനുഭവപ്പെടുന്നത്. റോഡിെൻറ പാതി ഭാഗം മുറിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളെ കോങ്ങാറ്റ കനാൽ വഴിയാണ് കടത്തിവിട്ടിരുന്നത്. എന്നാൽ, രണ്ട് വാഹനങ്ങളാണ് കനാലിൽ വീണ് ഇതിനകം അപകടത്തിൽപ്പെട്ടത്. ഇതിനെ തുടർന്ന് ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോയ ശേഷമാണ് മറുഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. എന്നാൽ, പൊലീസോ ബന്ധപ്പെട്ട അധികൃതരോ ശ്രദ്ധിക്കാത്തതിനെ തുടർന്ന് സമീപത്തെ വ്യാപാരികൾ തന്നെയാണ് ട്രാഫിക് നിയന്ത്രണവും --------------ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.