കേളകം: മഴ കനത്തതോടെ മലയോരമേഖലയില്‍ പനിബാധിതരുടെ എണ്ണം കൂടുന്നു. നിരവധിപേരാണ് വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. വൈറൽ പനി, ഛര്‍ദി, ഡെങ്കിപ്പനിയടക്കം റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി റിപ്പോർട്ട്ചെയ്ത അടക്കാത്തോട് മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. സ്വകാര്യ, ഹോമിയോ, ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സതേടുന്നവരുടെ എണ്ണവും ഇരട്ടിയാണ്. ശുദ്ധജലത്തിെൻറ അഭാവമാണ് വയറിളക്കരോഗങ്ങള്‍ വര്ധിക്കുന്നതിെൻറ പ്രധാനകാരണം. കനത്ത വേനലില്‍ പ്രദേശത്തെ പല ജലസ്രോതസ്സുകളും മാലിന്യവാഹികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.