ഹർത്താൽ: തളിപ്പറമ്പിൽ വാഹനങ്ങൾക്കുനേരെ അക്രമം

തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് ഓടിയത്. മുഖംമറച്ചെത്തിയ സംഘത്തിെൻറ കല്ലേറിൽ മൂന്ന് വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ദേശീയപാത ചിറവക്കിൽ വെച്ചാണ് ഞായറാഴ്ച ഉച്ചയോടെ കല്ലേറ് നടന്നത്. പരിയാരം മെഡിക്കൽ കോളജിൽനിന്നും ഡയാലിസിസ് കഴിഞ്ഞു ഉദയഗിരിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിെൻറ മുൻവശത്തെ ചില്ലും ആലക്കോട്ട് കല്യാണത്തിന് പോയി ഓണപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിെൻറ മുൻഭാഗത്തെ ചില്ലും കല്ലേറിൽ തകർന്നു. ലൂർദ് ആശുപത്രിയിൽ രോഗിയെ കാണിച്ച് പുളിയൂലിലേക്ക് തിരിച്ചുപോവുകയായിരുന്നവർ സഞ്ചരിച്ച ഓട്ടോക്ക് നേരെയും അക്രമം നടന്നു. ഓട്ടോയുടെയും ചില്ല് തകർന്നു. സംഭവമറിഞ്ഞ് പൊലീസെത്തുമ്പോഴേക്കും അക്രമികൾ ഓടി മറഞ്ഞു. ഞായറാഴ്ച ആയതിനാൽ കടകമ്പോളങ്ങൾ മിക്കവാറും അടഞ്ഞുകിടന്നു. ബസുകൾ ഉൾപ്പെടെ ടാക്സി വാഹനങ്ങൾ ഓടിയില്ല. തൃച്ചംബരം പൂക്കോത്ത് നടയിൽ രാവിലെ ഏതാനും വാഹനങ്ങൾ തടഞ്ഞെങ്കിലും പൊലിസെത്തി ഹർത്താലനുകൂലികളെ വിരട്ടിയോടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.