നഴ്സിങ് കോളജുകൾക്ക് ഐ.എൻ.സി അംഗീകാരം:

ഇന്ന് ബംഗളൂരുവിൽ ഉന്നതതല യോഗം * പ്രതീക്ഷയോടെ നഴ്സിങ് വിദ്യാർഥികൾ ബംഗളൂരു: കർണാടകയിലെ നഴ്സിങ് കോളജുകളുടെ അംഗീകാരം ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐ.എൻ.സി) എടുത്തുമാറ്റിയ വിഷയം ചർച്ചചെയ്യാനായി ബുധനാഴ്ച ബംഗളൂരുവിൽ ഉന്നതതല യോഗം ചേരും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഐ.എൻ.സി ഡയറക്ടറും പങ്കെടുക്കുന്ന യോഗം വൈകീട്ട് മൂന്നിനാണ്. കർണാടകയുടെ ചുമതലവഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിലെ മുതിർന്ന നേതാക്കളും വിഷയത്തിൽ ഇടപ്പെട്ടതിനെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. നഴ്സിങ് കോളജുകൾ നടത്താൻ കർണാടക നഴ്സിങ് കൗൺസിലി​െൻറയും സംസ്ഥാനത്തെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും അംഗീകാരം മതിയെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് മുഴുവൻ നഴ്സിങ് കോളജുകളുടെയും അംഗീകാരം ഐ.എൻ.സി എടുത്തുകളഞ്ഞത്. നഴ്സിങ് കോളജുകളുടെ അംഗീകാരം എടുത്തുകളഞ്ഞത് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളെയാണ് ത്രിശങ്കുവിലാക്കിയത്. ഏറെ പ്രതീക്ഷയോടെയാണ് നഴ്സിങ് വിദ്യാർഥികൾ യോഗത്തെ കാണുന്നത്. കഴിഞ്ഞമാസം അഞ്ചുമുതലാണ് ഐ.എൻ.സി അംഗീകാരം ഉണ്ടെന്ന അറിയിപ്പ് ഐ.എൻ.സിയുടെ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായത്. സംസ്ഥാനത്ത് 438 നഴ്സിങ് കോളജുകളാണുള്ളത്. നഴ്സിങ് കൗൺസിലി​െൻറ കണക്കനുസരിച്ച് വിദ്യാർഥികളിൽ 70 ശതമാനവും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇതിൽ നല്ലൊരുഭാഗം മലയാളികളും. ഐ.എൻ.സി അംഗീകാരമില്ലാത്ത കോളജുകളിൽനിന്ന് പഠിച്ചിറങ്ങുന്നവർക്ക് അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യാനാകില്ല. സർട്ടിഫിക്കറ്റുകൾ മറ്റു സംസ്ഥാനങ്ങൾ അംഗീകരിക്കില്ല. വിദേശത്തേക്ക് ജോലിക്കുപോകുന്നവർക്ക് കൗൺസിലി​െൻറ അംഗീകാരം ആവശ്യമാണ്. കൗൺസിലി​െൻറ അംഗീകാരമില്ലാത്തത് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനും തടസ്സമാകും. ഡീസൽ ടാങ്ക് മറിഞ്ഞത് പരിഭ്രാന്തി പരത്തി ബംഗളൂരു: അന്നപൂർണേശ്വരി നഗറിലെ മലഗലയിൽ ഡീസൽ ടാങ്കർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിശമന സേനയും പൊലീസും നാലു മണിക്കൂറോളമെടുത്താണ് 15 അടി താഴ്ചയുള്ള കുഴിയിൽനിന്ന് ടാങ്കർ പുറത്തെടുത്തത്. ഈസമയം 12,000 ലിറ്റർ ഡീസൽ വാഹനത്തിലുണ്ടായിരുന്നു. സുമനഹള്ളിയിൽനിന്ന് മൈസൂരു റോഡിലേക്ക് പോകുന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.