പാപ്പിനിശ്ശേരി: ബി.ജെ.പി അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റി അംഗം വി.വി. അശോകെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചു. ഞായറാഴ്ച അർധരാത്രി 1.30 ഒാടെയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാർ പുറെത്തത്തുമ്പോഴേക്കും ആക്രമികൾ ഓടിരക്ഷപ്പെട്ടു. പോർച്ചിൽ നിർത്തിയിട്ട ബൈക്കും സമീപത്തുണ്ടായിരുന്ന മേശയും കത്തിനശിച്ചു. ആക്രമികൾ പെടോൾ കൊണ്ടുവന്നെതന്ന് കരുതുന്ന രണ്ടു കുപ്പികൾ സമീപത്തുനിന്ന് വളപട്ടണം പൊലീസ് കണ്ടെടുത്തു. അശോകൻ കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് 20ാം വാർഡിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. അതിക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, നേതാക്കളായ കെ.എൻ. വിനോദ്, എം. നാരായണൻ, പള്ളിപ്രം പ്രകാശൻ, ബിജു ------------തുത്തി-------------, പള്ളിക്കര പ്രസാദ്, കുടുക്ക രാജേഷ് എന്നിവർ അശോകെൻറ വീട്ടിലെത്തി. അശോകെൻറ പരാതിയിൽ വളപട്ടണം പൊലീസ് കേെസടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.